അത്വാഅ്‌ബ്‌നു അബീറബാഹ്‌ (റ) : അടിമത്വത്തില്‍ നിന്ന്‌ പാണ്ഡിത്യത്തിലേക്ക്‌

ഹിജ്‌റ 97-ാമാണ്ട്‌ ദുല്‍ഹിജ്ജ അവസാനത്തെ പത്ത്‌. അതിപുരാതന ദൈവിക ഗേഹമായ കഅ്‌ബയിലേക്ക്‌ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വാഹനങ്ങളിലും കാല്‍നടയായും തീര്‍ഥാടകര്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ വൃദ്ധരും യുവാക്കളും കറുത്തവരും വെളുത്തവരും അറബികളും അനറബികളും നേതാക്കളും അനുയായികളും ഉണ്ട്‌. രാജാധിരാജന്റെ മുമ്പില്‍ ഭക്ത്യാദരവോടെ പ്രാര്‍ഥനാനിരതരായി ദൈവികപ്രീതി കാംക്ഷിച്ചുകൊണ്ടാണ്‌ എല്ലാവരുടെയും വരവ്‌.

മുസ്‌ലിം ഖലീഫ സുലൈമാനുബ്‌നു അബ്‌ദില്‍മലിക്‌ ഇഹ്‌റാം വേഷമായ ഒരു മുണ്ടും മേല്‍തട്ടവും മാത്രം ധരിച്ച്‌ തല തുറന്നിട്ട്‌ നഗ്നപാദനായി കഅ്‌ബ പ്രദക്ഷിണം ചെയ്‌തുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ രണ്ട്‌ ആണ്‍കുട്ടികളും കൂടെയുണ്ട്‌.

സ്‌നേഹപ്രകടനം വഴിതിരിയുമ്പോള്‍

"സ്‌നേഹത്തില്‍ നിന്നുദിക്കുന്നു ലോകം സ്‌നേഹത്താല്‍ വൃദ്ധിതേടുന്നു" എന്ന വാക്യം ഒരു യാഥാര്‍ഥ്യമാണ്‌. പരസ്‌പര സ്‌നേഹമാണ്‌ ലോകത്തിന്റെ പ്രത്യേകിച്ചും ജന്തുലോകത്തിന്റെ, നിലനില്‌പ്‌. കുഞ്ഞിനെ സ്‌നേഹിക്കാത്ത ഒരമ്മയും ജന്തുലോകത്തില്ല. മനുഷ്യന്റെ കാര്യത്തിലാവുമ്പോള്‍ ഈ സ്‌നേഹം കേവലം മൃഗതൃഷ്‌ണ എന്നതിലുപരി വിശാലവും വിചാരപരവും ആയിത്തീരുന്നു. പറക്കമുറ്റിയാല്‍ കുഞ്ഞിനെ തിരിഞ്ഞുനോക്കാത്ത `അമ്മ ജന്തു'വില്‍ നിന്ന്‌ ആജീവനാന്തവും മരണാനന്തരവും സ്‌നേഹിക്കുന്ന തലത്തിലേക്ക്‌ മനുഷ്യന്‍ ഉയരുന്നു. ഉത്‌കൃഷ്‌ട സൃഷ്‌ടിയും നിയമങ്ങള്‍ക്ക്‌ വിധേയനുമായ മനുഷ്യന്‌ ആദര്‍ശമെന്ന നിലയില്‍ തന്നെ സ്‌നേഹമെന്ന വികാരം പരിഗണിക്കേണ്ടതുണ്ട്‌. ദൈവികമതം -ഇസ്‌ലാം സ്‌നേഹമെന്ന വികാരം വിശ്വാസത്തിന്റെ ഭാഗമായി കാണുന്നു. മാതാപിതാക്കളെ, ഇണകളെ, മക്കളെ, കുടുംബങ്ങളെ, അയല്‍ക്കാരെ, സുഹൃത്തുക്കളെ, ആദര്‍ശബന്ധുക്കളെ, ഇതര മനുഷ്യരെ മുഴുവനും സ്‌നേഹിക്കേണ്ടവനാണ്‌ വിശ്വാസി. ജന്തുക്കളെയും ഈ പ്രകൃതിയെപ്പോലും സ്‌നേഹിക്കേണ്ടതുണ്ട്‌. സ്‌നേഹം മനസ്സിലുള്ള വികാരമാണ്‌. അത്‌ പ്രവര്‍ത്തനങ്ങളിലേക്ക്‌ വഴിഞ്ഞൊഴുകും. ഈ സ്‌നേഹപ്രകടനം ഓരോരുത്തരോടും ഓരോ തരത്തിലാണ്‌ കാണിക്കേണ്ടത്‌. സ്‌നേഹം തീരെ പ്രകടിപ്പിക്കാതെ മനസ്സില്‍ മാത്രം ഒതുക്കി നിര്‍ത്തിയാല്‍ പോരാ.

ആള്‍ദൈവങ്ങള്‍ അരങ്ങുതകര്‍ക്കുന്നു

മതവിശ്വാസത്തിന്റെയും ദൈവിക ദര്‍ശനത്തിന്റെയും മറവില്‍ ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെ `ആള്‍ദൈവങ്ങള്‍' വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കുന്നത്‌ തിരിച്ചറിയേണ്ടതാണ്‌. അദൃശ്യശക്തിയായ പ്രപഞ്ച നാഥനോടുള്ള സഹായാര്‍ഥനകളും സമര്‍പ്പണവും പ്രാര്‍ഥനയിലൂടെയാണ്‌ സൃഷ്‌ടികളായ മനുഷ്യവര്‍ഗം നിര്‍വഹിച്ചുപോന്നിട്ടുള്ളത്‌. ഈ പ്രാര്‍ഥനയ്‌ക്ക്‌ പ്രപഞ്ചോല്‍പത്തിയോളം പഴക്കമുണ്ട്‌. മനുഷ്യമനസ്സിനു പതര്‍ച്ചയുണ്ടാവുമ്പോള്‍, അവന്‍ പ്രതിസന്ധികളെ നേരിടുമ്പോള്‍, രോഗം കൊണ്ടും ഭയംകൊണ്ടും പൊറുതി മുട്ടുമ്പോള്‍ പ്രാര്‍ഥനയില്‍ കൂടുതലായി മുഴുകുന്നത്‌ സ്വാഭാവികമാണ്‌.

അതിനു പുണ്യാത്മാക്കളുടെ സാമീപ്യമാണ്‌ അധികം ഭക്തരും സ്വീകരിച്ചുവരുന്നത്‌. അതിനു ജാതി മത വര്‍ഗ ഭേദങ്ങളില്ല. ദൈവത്തോട്‌ സാമീപ്യം കൂടുതല്‍ ഉണ്ടെന്ന്‌ അവകാശപ്പെടുന്നവരായ മഹത്തുക്കളുടെ നാമത്തില്‍ ബലിയര്‍പ്പിച്ചും മറ്റും അവര്‍ കാര്യസാധ്യത്തിനായി പണിയെടുക്കുന്നു. മ്യൂസിക്‌തെറാപ്പി പോലെ പ്രാര്‍ഥനാ തെറാപ്പിയും ശാസ്‌ത്രലോകം പരീക്ഷിച്ചുവരുന്നു. എന്നാല്‍ ഈ പ്രാര്‍ഥനയില്‍ ഉരുവിടുന്ന മന്ത്രങ്ങളത്രയും മനുഷ്യദൈവങ്ങളോടാണ്‌ നടത്തുന്നതെന്ന തിരിച്ചറിവ്‌ ഒരു പുനര്‍വിചിന്തനത്തിന്‌ പ്രേരകമാവേണ്ടതാണ്‌. ഹൈന്ദവ ദര്‍ശനത്തിന്റെ മൗലികതയില്‍ ഊന്നിക്കൊണ്ടുള്ള ഒരു പ്രാര്‍ഥനാരീതി അവലംബിക്കുന്ന മാതാ അമൃതാനന്ദമയി ജനലക്ഷങ്ങളെ തന്റെ മാസ്‌മരിക ലഹരിയില്‍ അണിചേര്‍ത്തിരിക്കുന്നത്‌ ഒരു ഉദാഹരണം മാത്രമാണ്‌.

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts