ശുറൈഹുല്‍ ഖാസി : നീതിമാനായ ന്യായാധിപന്‍


അബ്‌ദുര്‍റഹ്‌മാന്‍ മങ്ങാട്‌

അമീറുല്‍ മുഅ്‌മിനീന്‍ ഉമറുബ്‌നുല്‍ ഖത്വാബ്‌ ഒരു ഗ്രാമീണനില്‍ നിന്ന്‌ ഒരു കുതിരയെ വാങ്ങി. അതിന്റെ വിലയും നല്‌കി. അതിന്റെ പുറത്ത്‌ കയറി ഖലീഫ യാത്രയായി. പക്ഷെ വളരെ ദൂരെയെത്തുംമുമ്പെ കുതിര ക്ഷീണിച്ചവശനായിക്കഴിഞ്ഞിരുന്നു. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ. കുതിരയെയും കൊണ്ട്‌ തിരിച്ചുവന്ന ഉമര്‍ ഗ്രാമീണനോട്‌ പറഞ്ഞു: ``നിന്റെ കുതിരയെ നീ തന്നെ തിരിച്ചെടുത്തുകൊള്ളൂ. അത്‌ വൈകല്യമുള്ള കുതിരയാണ്‌.''അമീറുല്‍ മുഅ്‌മിനീന്‍! ഞാനതു തിരിച്ചുവാങ്ങില്ല. ഒരു കുഴപ്പവുമില്ലാത്ത, ആരോഗ്യമുള്ള കുതിരയെയാണ്‌ ഞാന്‍ അങ്ങേക്കു വിറ്റത്‌. ഇപ്പോള്‍ അതിനു വൈകല്യമുണ്ടെന്ന്‌ പറയുന്നത്‌ ശരിയല്ല'' -ഗ്രാമീണന്‍ തീര്‍ത്തുപറഞ്ഞു.

എങ്കില്‍ നമുക്കു കോടതിയെ സമീപിക്കാം എന്നായി ഉമര്‍

``എന്നാല്‍ ശുറൈഹ്‌ ബിന്‍ ഹാരിസുല്‍ കിന്‍ദിയുടെ കോടതി നമുക്കിടയില്‍ തീര്‍പ്പുകല്‌പിക്കട്ടെ'' -ഗ്രാമീണന്‍ പറഞ്ഞു.

രണ്ടുപേരും ശുറൈഹിന്റെ കോടതിയിലെത്തി. കുതിരയെ വിറ്റ ഗ്രാമീണന്റെ വാദംകേട്ട ശുറൈഹ്‌ ഉമറിന്റെ നേരെ തിരിഞ്ഞു ചോദിച്ചു: ``അമീറുല്‍ മുഅ്‌മിനീന്‍, നിങ്ങള്‍ കുതിരയെ വാങ്ങുമ്പോള്‍ അതിനു വല്ല ന്യൂനതയും വൈകല്യവും ഉണ്ടായിരുന്നോ?''

ഉമര്‍: ``കുഴപ്പമൊന്നും കണ്ടിരുന്നില്ല.''

``അപ്പോള്‍ യാതൊരു വൈകല്യവുമില്ലാത്ത കുതിരയെയാണ്‌ അങ്ങ്‌ വാങ്ങിയത്‌. അല്ലേ? അതുകൊണ്ട്‌ അങ്ങ്‌ വാങ്ങിയ കുതിരയെ കൈവശം വെച്ച്‌ നന്നായി നോക്കുക. അല്ലെങ്കില്‍ വാങ്ങിയതുപോലെ കുതിരയെ തിരിച്ചുകൊടുക്കുക'' -ശുറൈഹ്‌ പറഞ്ഞു.

വിധികേട്ട്‌ അമ്പരന്ന ഖലീഫ ചോദിച്ചു: ``ഇത്‌ തന്നെയാണോ അങ്ങയുടെ വിധി തീര്‍പ്പ്‌?''

ഹസന്‍ ബസ്വരി (റ) ഭയഭക്തിയുള്ള പണ്ഡിതന്‍

അബ്‌ദുര്‍റഹ്‌മാന്‍ മങ്ങാട്‌ പ്രവാചകപത്‌നി ഉമ്മുസലമ(റ)യുടെ ഭവനം. അവരുടെ ദാസി ഖൈറ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‌കിയ വാര്‍ത്തയുമായി ഒരു ദൂതന്‍ വന്നിരിക്കുന്നു. അവരുടെ മനസ്സ്‌ സന്തോഷത്താല്‍ നിറഞ്ഞുതുളുമ്പി. അതിന്റെ പ്രതിഫലനങ്ങള്‍ അവരുടെ മുഖത്തും പ്രകടമായിരുന്നു. തള്ളയെയും കുഞ്ഞിനെയും എത്രയും പെട്ടെന്നു തന്റെ വീട്ടിലെത്തിക്കുന്നതിനു വേണ്ടി ഉമ്മുല്‍ മുഅ്‌മിനീന്‍ ആളെ അയച്ചു. പ്രസവകാലം ഇരുവരും തന്റെ പരിചരണത്തില്‍ കഴിയട്ടെ എന്ന്‌ അവര്‍ തീരുമാനിച്ചിരുന്നു. ഉമ്മുസലമ(റ)യുടെ മനസ്സില്‍ അവര്‍ക്ക്‌ ഒരു ഇടമുണ്ടായിരുന്നു. കുഞ്ഞിനെ കാണാന്‍ അവരുടെ മനസ്സ്‌ വെമ്പല്‍ കൊണ്ടു. ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഖൈറയും കുഞ്ഞും ഉമ്മു സലമയുടെ വീട്ടിലെത്തി. കുഞ്ഞിനെ കണ്ട ഉമ്മുസലമ സന്തോഷത്താല്‍ മതിമറന്നു. ആരെയും അതിശയിപ്പിക്കുന്ന, കാണുന്നവരുടെ മനസ്സില്‍ സന്തോഷം പകരുന്ന, നല്ല മുഖപ്രസാദമുള്ള സുന്ദരനായ ഒരാണ്‍കുട്ടി. കുറച്ചുസമയം കുഞ്ഞിനെ തന്നെ നോക്കിനിന്ന ഉമ്മുസലമ ഖൈറയുടെ നേരെ തിരിഞ്ഞു ചോദിച്ചു: 

``ഖൈറാ! കുഞ്ഞിനു പേരു വിളിച്ചോ?''

 ``ഇല്ല ഉമ്മാ, അത്‌ ഉമ്മയുടെ ഇഷ്‌ടത്തിനു മാറ്റിവെച്ചിരിക്കുകയാണ്‌.'' 

``എന്നാല്‍ നമുക്ക്‌ ഹസന്‍ എന്ന്‌ പേരിടാം'' -ഉമ്മുസലമ ഇരുകരങ്ങളുമുയര്‍ത്തി കുട്ടിയുടെ നന്മക്കു വേണ്ടി റബ്ബിനോട്‌ പ്രാര്‍ഥിച്ചു.

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts