പ്രാര്‍ഥന അല്ലാഹുവോട്‌ മാത്രം


പ്രപഞ്ചത്തിലെ പല കോടി സൃഷ്‌ടിജാലങ്ങളില്‍ പലതുകൊണ്ടും ദുര്‍ബലനാണ്‌ മനുഷ്യന്‍. മറ്റ്‌ പല ജന്തുക്കളും മനുഷ്യനെക്കാള്‍ ഇന്ദ്രിയ ശക്തിയുള്ളവയാണ്‌. കായിക ശേഷിയിലും അതുതന്നെയാണ്‌ അവസ്ഥ. കാണാനും കേള്‍ക്കാനും മണക്കാനുമുള്ള അവയുടെ ശേഷി പലപ്പോഴും അമ്പരപ്പിക്കുന്നതാണ്‌. നീലത്തിമിംഗലവും ആനയുമെല്ലാം കരുത്തിലും ജഡത്തിലും മനുഷ്യനെക്കാള്‍ എത്രയോ മുന്നിലാണ്‌. എന്നാല്‍ ഈ ജീവിവര്‍ഗങ്ങള്‍ക്കൊന്നും എത്തിപ്പിടിക്കാനോ തോല്‍പിക്കാനോ കഴിയാത്ത ഒരു ശക്തിയുണ്ട്‌ മനുഷ്യന്‌; വിശേഷ ബുദ്ധി. ഈ സവിശേഷ സിദ്ധി അവനെ ജന്തുലോകത്ത്‌ വ്യതിരിക്തനാക്കുന്നു. എപ്പോഴും ദൈവ കീര്‍ത്തനങ്ങളും സ്‌തോത്രങ്ങളുമായി ജീവിക്കുന്ന മലക്കുകളടക്കമുള്ള സകല സൃഷ്‌ടിജാലങ്ങള്‍ക്കും മേല്‍ ഭൂമിയിലെ ഖിലാഫത്ത്‌ (അധികാര പ്രാതിനിധ്യം) മനുഷ്യന്‌ കൈവന്നത്‌ ഈ അനന്യശേഷികൊണ്ടാണ്‌.

സത്യാസത്യവിവേചന ശേഷിയോടു കൂടി മനുഷ്യന്‍ ഭൂമിയില്‍ അയക്കപ്പെട്ടതിന്റെ ലക്ഷ്യം സ്രഷ്‌ടാവിനെ മാത്രം ആരാധിക്കുക എന്നതാണ്‌. തന്റെ സ്രഷ്‌ടാവും പരിപാലകനുമായ ദൈവത്തെ ആരാധിക്കുക എന്നത്‌ മനുഷ്യന്റെ പ്രകൃതിയാണ്‌. മനുഷ്യരല്ലാത്ത ജന്തുക്കളെല്ലാം ഈ പ്രകൃതി നിയമത്തിന്‌ വിധേയമായി സ്രഷ്‌ടാവിനെ വണങ്ങുന്നുണ്ട്‌. ``അല്ലാഹുവിനാണ്‌ ആകാശങ്ങളിലും ഭൂമിയിലും ഉള്ളവയെല്ലാം പ്രണാമം ചെയ്‌തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും പ്രഭാതങ്ങളിലും സായാഹ്‌നങ്ങളിലും അവരുടെ നിഴലുകളും (അവന്‌ പ്രണാമം ചെയ്യുന്നു)'' (വി.ഖു 13:15)

അവധിക്കാല പ്രവര്‍ത്തനങ്ങള്‍


മനുഷ്യസമൂഹത്തിലെ ഏറ്റവും ജീവസ്സുറ്റ വിഭാഗമാണ്‌ ബാല്യകൗമാര പ്രായത്തിലുള്ളവര്‍ അഥവാ നമ്മുടെ കുട്ടികള്‍. കേരളത്തിലെങ്കിലും കുട്ടികളെല്ലാം വിദ്യാര്‍ഥികളാണ്‌. സാങ്കേതികമായി മാത്രമല്ല, ഔപചാരികമായിത്തന്നെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും പഠിക്കുന്ന പഠിതാക്കള്‍. നമ്മുടെ നാട്ടിലെ രീതിയനുസരിച്ച്‌ പ്രൈമറി തലത്തിലെ മുസ്‌ലിം സ്‌കൂളുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി എല്ലാവര്‍ക്കും ഏപ്രില്‍, മെയ്‌ മാസങ്ങള്‍ അവധിക്കാലമാണ്‌. അഥവാ കുട്ടികള്‍ ഒരു മാസത്തെ അവധി ആസ്വദിച്ചുകഴിഞ്ഞു എന്നര്‍ഥം. മുസ്‌ലിം സ്‌കൂളുകള്‍ അത്‌ നേരത്തെ അനുഭവിച്ചുകഴിഞ്ഞതാണ്‌.


 എന്താണീ അവധി? എന്തിനാണീ അവധിക്കാലം?
നിരന്തരം പ്രവര്‍ത്തിക്കുന്ന ഏതിനും -യന്ത്രങ്ങള്‍ക്കുപോലും- വിശ്രമവും കൃത്യമായ ഇടവേളകളും ആവശ്യമാണ്‌. പ്രകൃതിയെ അല്ലാഹു സംവിധാനിച്ചതു തന്നെ അങ്ങനെയാണ്‌. പകലും രാത്രിയും, കര്‍മവും നിദ്രയും സ്രഷ്‌ടാവ്‌ നിശ്ചയിച്ച സന്തുലിതത്വവ്യവസ്ഥയാണ്‌. ഖുര്‍ആന്‍ അക്കാര്യം ചിന്തോദ്ദീപകമായി ചൂണ്ടിക്കാണിക്കുന്നതിങ്ങനെ: ``നിങ്ങളുടെ ഉറക്ക്‌ നാം നിങ്ങള്‍ക്ക്‌ ഒരു വിശ്രമമാക്കുകയും ചെയ്‌തിരിക്കുന്നു. രാത്രിയെ നിങ്ങള്‍ക്ക്‌ നാം ഒരു വസ്‌ത്രവും ആക്കിമാറ്റുന്നു. പകലിനെ നാം ജീവിതസന്ധാരണ വേളയും ആക്കിയിരിക്കുന്നു'' (78:9-11). ക്ഷീണത്തിനു കാരണമാകുന്ന കഠിനാധ്വാനം ചെയ്‌ത്‌ തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന്‌ മാറിനിന്ന്‌, പൂര്‍ണ വിശ്രമത്തിനായി നിദ്രയിലാണ്ട മനുഷ്യന്‍ പുത്തന്‍ ഉന്മേഷത്തോടെ അടുത്ത പ്രഭാതത്തില്‍ എങ്ങും ജീവിതത്തിലേക്കു പ്രവേശിക്കുന്നു.

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts