തീന്‍മേശയിലെ സമൃദ്ധിയും ആശുപത്രി അഭിവൃദ്ധിയും


മനുഷ്യനുള്‍ക്കൊള്ളുന്ന ജന്തുജാലങ്ങളുടെ ജീവന്റെ നിലനില്‌പിന്‌ അടിസ്ഥാനഘടകമായി വര്‍ത്തിക്കുന്നത്‌ ആഹാരമാണ്‌. സൂക്ഷ്‌മവും ഭീമാകാരവുമായ ദശലക്ഷക്കണക്കിന്‌ ജീവികള്‍ ആഹാരം തേടുന്നത്‌ അവയ്‌ക്ക്‌ സ്രഷ്‌ടാവു നല്‌കിയ സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്‌.
മാംസഭുക്കോ സസ്യഭുക്കോ മിശ്രഭുക്കോ ഏതായാലും അവയ്‌ക്ക്‌ ഇരപിടിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ ജന്മസിദ്ധമാണ്‌. കൈകാലുകള്‍, ചിറകുകള്‍, തല, കഴുത്ത്‌, കൊക്ക്‌, വായ പല്ല്‌, കാഴ്‌ച, കേഴ്‌വി, ഘ്രാണശക്തി എന്നിയൊക്കെ അവ ജീവിക്കുന്ന സാഹചര്യത്തിനും ലഭ്യമാവുന്ന വിഭവങ്ങള്‍ക്കും പഥ്യമായ ആഹാരത്തിനും അനുയോജ്യമാണ്‌. ഒരൊറ്റ ജന്തുവും ഭക്ഷണം, കിട്ടിയ പാടിലല്ലാതെ, സംസ്‌കരിച്ച്‌ കഴിക്കാറില്ല. തനിക്ക്‌ അഹിതമായി തോന്നുന്നത്‌ അവ കഴിക്കില്ല. ഒരിക്കലും അമിതാഹാരം കഴിക്കില്ല. അവയ്‌ക്ക്‌ എന്നും ഒരേ ആഹാരം തന്നെ.

എല്ലാ രംഗത്തുമെന്ന പോലെ ആഹാരരീതിയിലും മനുഷ്യന്‍ തിര്യക്കുകളില്‍ നിന്ന്‌ തികച്ചും വ്യതിരിക്തമാണ്‌. മനുഷ്യന്‍ ആഹാരം ചേരുവകള്‍ ചേര്‍ത്ത്‌ വേവിച്ച്‌ സംസ്‌കരിച്ചു കഴിക്കുന്നു. കാലത്തിനനുസരിച്ച്‌ ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. പാചകരംഗത്തും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നു. ഭക്ഷ്യവസ്‌തുക്കള്‍ കൃഷിചെയ്‌ത്‌ ഉണ്ടാക്കുന്നു. പില്‍ക്കാലത്തേക്ക്‌ സൂക്ഷിക്കുന്നു. തന്റെ പശിയടക്കാന്‍ എന്തെങ്കിലം ലഭിക്കുക എന്ന മിനിമം ആവശ്യമല്ല മനുഷ്യന്റേത്‌. നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണ്‌ മനുഷ്യന്റെ ആഹാരരീതിയും. വിശപ്പ്‌ എന്നത്‌ പ്രകൃത്യായുള്ള ശാരീരികാവശ്യമാണ്‌. വിശപ്പടക്കുക എന്നത്‌ നൈസര്‍ഗിക താല്‌പര്യം തന്നെ. വിശപ്പ്‌ മാറ്റുക, ശരീരപോഷണം എന്നിവയാണ്‌ ആഹാരത്തിന്റെ ലക്ഷ്യം.

പറന്നുനടക്കുന്ന പൈശാചികത

2012 ഫെബ്രുവരി 8ന്‌ കര്‍ണാടക സംസ്ഥാനത്തെ മൂന്ന്‌ മന്ത്രിമാര്‍ രാജിവെച്ചു. രാഷ്‌ട്രീയമോ സാങ്കേതികമോ ആയ കാര്യങ്ങളാലല്ല മന്ത്രിമാരുടെ രാജി. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു പറയാവുന്ന സംസ്ഥാന നിയമസഭയിലിരുന്നുകൊണ്ട്‌ മൊബൈല്‍ സ്‌ക്രീനില്‍ പച്ചയായ ലൈംഗികവൈകൃതങ്ങളുടെ അശ്ലീല കാഴ്‌ചകള്‍ നോക്കിക്കൊണ്ടിരുന്നു എന്നതാണ്‌ മൂന്ന്‌ മന്ത്രിമാരുടെ രാജിയില്‍ കലാശിച്ചത്‌. ഏതാനും ആഴ്‌ചകള്‍ പിന്നിട്ടപ്പോഴേക്കും ഗുജറാത്ത്‌ നിയമസഭയിലും ഇതാവര്‍ത്തിച്ചതായി വാര്‍ത്ത വന്നു. ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്കാണ്‌ ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌. ഏതെങ്കിലും ഒറ്റപ്പെട്ട ഒരു സംഭവം സാമാന്യവത്‌കരിക്കുകയോ പര്‍വതീകരിച്ചു കാണിക്കുകയോ അല്ല. നമ്മുടെ തലയ്‌ക്കുമീതെ പറന്നുനടന്ന്‌ പൈശാചിക നൃത്തം ചവിട്ടുന്ന കുത്തഴിഞ്ഞ ലൈംഗികതയും അശ്ലീലതയും പിടിച്ചുകെട്ടാന്‍ കഴിയാത്തവിധം പടരുകയാണ്‌.

 പണ്ട്‌ കാബറെ എന്ന ഒരു നിശാനൃത്ത പരിപാടിയുണ്ടായിരുന്നു. അത്‌ അക്ഷരാര്‍ഥത്തില്‍ ആണും പെണ്ണും അഴിച്ചിട്ടാടുകയായിരുന്നു. കൂട്ടിനു മദ്യവും. എന്നാല്‍ അത്‌ രഹസ്യകേന്ദ്രങ്ങളില്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ആയിരുന്നു നടന്നിരുന്നത്‌. മാത്രമല്ല, ഒരു പ്രത്യേക വിഭാഗം ആളുകളില്‍ - അവര്‍ ചെറിയ ന്യൂനപക്ഷമാണുതാനും- മാത്രമേ എത്തിച്ചേര്‍ന്നിരുന്നുള്ളൂ. നിയമത്തിന്റെ വിലക്ക്‌ പേടിക്കേണ്ടതുമുണ്ടായിരുന്നു. അശ്ലീലം മാത്രം എഴുതിവിടുന്ന ചില മഞ്ഞപ്പത്രങ്ങള്‍ ഉണ്ടായിരുന്നു. അവയ്‌ക്കും രഹസ്യമായി ഉപഭോക്താക്കളുണ്ടായിരുന്നു. അശ്ലീല സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. മുതിര്‍ന്നവര്‍ക്കു മാത്രം എന്ന്‌ സൂചകമായി അവയില്‍ `എ' മാര്‍ക്ക്‌ നല്‍കി ആളുകളുടെ കണ്ണില്‍ പൊടിയിടുകയെങ്കിലും ചെയ്‌തിരുന്നു. എന്നാല്‍ ആധുനിക ടെക്‌നോളജിയുടെ പിന്നാമ്പുറത്ത്‌ നടക്കുന്ന തോന്ന്യാസങ്ങള്‍ക്കും അശ്ലീലങ്ങള്‍ക്കും ഒരു മറയുമില്ലാത്ത അവസ്ഥയാണിന്ന്‌ കാണുന്നത്‌. സാധാരണ വീടുകളിലെ ദശലക്ഷക്കണക്കിന്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനായാസം സ്വതന്ത്രമായി സ്വസ്ഥമായി രതിവൈകൃതങ്ങളുടെ അശ്ലീലങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ മുകളില്‍ സൂചിപ്പിച്ച സംഭവങ്ങള്‍.

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts