ഇബ്റാഹീം, ഓര്‍മകള്‍ക്ക് മരണമില്ല. ഹജ്ജും ബലിപ്പെരുന്നാളും ആവര്ത്തിക്കപ്പെടുകയാണ്.അനശ്വരത എന്നു പറയാമോ. ഒന്നുറപ്പ്, ഇബ്റാഹീം ലോകം അവസാനിക്കുവോളം ഓര്ക്കപ്പെടും.അദ്ദേഹത്തിന് ചരിത്രത്തില്‍ ചിരപ്രതിഷ്ഠയും പ്രശസ്തിയും നല്‍കിയെന്നത് അല്ലാഹുവിന്റെവെളിപ്പെടുത്തലാണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ ചരിത്രത്തിന്റെ ഓരത്തിലെവിടെയോ മറവിയുടെമണല്തിട്ടകള്ക്കുള്ളില് വിശ്രമംകൊള്ളേണ്ട ഇബ്റാഹീമിനോളം ഇന്നലെയുടെ ചരിത്രവുംഇന്നിന്റെ വര്ത്തമാനവും നാളെ എഴുതാനിരിക്കുന്ന ചരിത്രവും
താലോലിക്കുന്ന മറ്റേതെങ്കിലും മഹച്ചരിതനുണ്ടോ മനുഷ്യകുലത്തില്?
അധികാരത്തിന്റെ ആദിപടിയായ കുടുംബം മുതല് സാമ്രാജ്യത്തിന്റെ ചെങ്കോല്‍ വരെഅരുക്കാക്കാന് ആവതു ശ്രമിച്ചതാണ് ഇബ്റാഹീമിനെ. ആസറിന്റെ നാടുകടത്തല്‍ ഭീഷണിക്കോനംറൂദിന്റെ തീകുണ്ഠത്തിനോ മറച്ചുവെക്കാവുന്നതും കരിച്ചു തീര്ക്കാവുന്നതുമായിരുന്നില്ലഇബ്റാഹീം. അത് അല്ലാഹുവിന്റെ തീരുമാനം. അല്ലാഹുവിനു വേണ്ടി ജീവിച്ചഇബ്റാഹീമിനും ഒരു പൂതി, പിതാവും രാജാവും കുടുംബവും നാടും കൂട്ടിനില്ലെങ്കിലുംതനിക്കും ആരെങ്കിലുമൊക്കെയുണ്ടെന്ന് കാണിച്ചുകൊടുക്കാന്‍ കഴിയണം. ചരിത്രത്തിന്റെശിലാലിഖിതങ്ങളില് അധികാരം കൊണ്ട് പേരു കൊത്തുന്ന ദൈവശത്രു നംറൂദിനു മുമ്പില്അല്ലാഹുവിന്റെ കൂട്ടുകാരന് ഒരു പണത്തൂക്കം മാറ്റെങ്കിലും കൂടുതലാണെന്ന്ബോധ്യപ്പെടുത്തണം. അദ്ദേഹം അല്ലാഹുവിനോട് പ്രാര്ഥിച്ചു. അധികം ആള്വാസമില്ലാത്തമക്കയുടെ മരുപ്പറമ്പില്‍ അനാഥമായി തീരാതെ നാഥാ എന്നെ പ്രശസ്തനാക്കേണമേ.ആളാവാനുള്ള ആളലോ തലക്കനത്തിന്റെ തരിമ്പോ കാണാത്ത ഇബ്റാഹീമിന്റെ നിഷ്കളങ്കപ്രാര്ഥനക്ക് അല്ലാഹു ഉത്തരം നല്കുക തന്നെചെയ്തു.
സമൂഹം വാലറ്റവനെന്ന് വിധിയെഴുതിയ മഹാ പ്രവാചകന് ലോകമതവിശ്വാസികളില്പ്രധാനികളായ ക്രിസ്ത്യാനികള്‍, മുസ്ലിംകള്‍, യഹൂദികള് എന്നിവരിലെല്ലാംഅഭിപ്രായാന്തരമില്ലാത്ത ആദരവും അംഗീകാരവും നല്കി പുതിയകാല ആസറുമാര്ക്കുംപില്ക്കാല നംറൂദുമാര്ക്കും ഞെട്ടല്‍ നല്‍കുകയാണ് അല്ലാഹു. അവിടെയും നിര്ത്തിയില്ലഅവന്‍. ഓരോ മുസ്ലിമും ജന്മാഭിലാഷമായി താലോലിക്കുന്ന ഹജ്ജെന്ന ആരാധന, താന്ആരാധിക്കുന്ന ശക്തിയുടെ അടയാളങ്ങള്‍ കണ്ണില്‍ കാണാനുള്ള മാനുഷിക മോഹത്തിന്സാക്ഷാല്കാരമായി നിശ്ചയിച്ച അനുഷ്ഠാനം, ഇബ്റാഹീമിന്റെ(അ) മാത്രം ചരിത്രത്തിന്ആവര്ത്തനങ്ങളുണ്ടാക്കുന്നു.
സഹസ്രാബ്ദങ്ങള്ക്കു മുമ്പ് അല്ലാഹുവിനു വേണ്ടി ഇബ്റാഹീം ഭക്തരെ കഅ്ബയിലേക്ക്ഹജ്ജിനു വിളിച്ചു. തന്റെ ആദര്ശത്തിലേക്ക് നേര്ക്കുനേരെ വിളിച്ച് നാലാളെ കൂട്ടാന്കഴിയാതെ, അതിനു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിച്ച് കുഞ്ഞുങ്ങളെ വാങ്ങേണ്ടി വന്നിട്ടുണ്ട്ഇബ്റാഹീമിന്(അ). എങ്കില് ലോകത്തെ ഹജ്ജിനു വിളിച്ചാല്‍ ആരു വരാനാണ്. അദ്ദേഹംചിന്തിച്ചിട്ടുണ്ടാവില്ല. പക്ഷേ, തന്നെ ഇങ്ങനെയെല്ലാമാക്കിയ അല്ലാഹുവാണ് പറയുന്നത്, കാല്നടയായും മെലിഞ്ഞൊട്ടിയ ഒട്ടകങ്ങളിലായും വിദൂരദേശങ്ങളില്‍ നിന്നു പോലും ആളുവരുമെന്ന്.അതെ, ഇബ്റാഹീം നബിയുടെ ഹജ്ജിനുള്ള വിളി തന്റെ വിളിയായി അല്ലാഹു അംഗീകരിച്ചു.ഇന്ന് അദ്ദേഹത്തിന്റെ പിന്മുറക്കാര് വര്‍ണ-വര്‍ഗ-സ്ഥാന-ധന അതിരുകളില്ലാതെ ഒറ്റക്കുംകൂട്ടായും മറുപടി പറയുന്നു: ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്... -അല്ലാഹുവേ, നിന്റെ വിളിക്കിതാഞങ്ങള് ഉത്തരം നല്കി വന്നിരിക്കുന്നു. ഹജ്ജിന്റെ മാസങ്ങളായാല്‍ കടലും കരയുംവാനവുമെല്ലാം മക്കയിലേക്കൊഴുകുന്നു. ഇബ്റാഹീമിനെ(അ) കേള്ക്കാന്‍, അറിയാന്‍,അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ജീവിതത്തിലെ ഏടുകള്‍ പുനസ്മരിക്കാന്.സ്വഫ-മര്‍വക്കിടയില്‍ നടക്കുന്നതും സംസം കുടിക്കുന്നതും മിനയില്‍ അറുക്കുന്നതും എല്ലാംഎല്ലാം അദ്ദേഹത്തിന്റെ ജീവിതാനുഷ്ഠാനങ്ങളുടെ വഴികള്.
കാലപ്പാച്ചിലിനിടയില് മക്കയിലെ മുശ്രിക്കുകള് വികൃതമാക്കിയ ഹജ്ജിനെ മുഹമ്മദ് നബി(സ)ഏഴാം നൂറ്റാണ്ടില്‍ പുതുക്കിപ്പണിയുന്നു. എന്നാലും അന്ത്യപ്രവാചനായ മുഹമ്മദ് നബി(സ)ക്ക്വേണ്ടി ഒന്നും അതില് ചേര്ക്കപ്പെടുന്നില്ല. എത്രത്തോളമെന്നാല്‍ തൊട്ടടുത്തായിരുന്നിട്ടു പോലുംആ പ്രവാചകന്റെ പ്രവര്ത്തനമണ്ഡലമായ മദീനയും പള്ളിയും ഖബറിടവുമൊന്നും ഹജ്ജിന്റെപൂര്ത്തീകരണത്തിന് അഭികാമ്യമായ ഒരു കാര്യം പോലുമായി മുഹമ്മദ് നബി(സ)പഠിപ്പിക്കുന്നില്ല. ആദര്‍ശ പിതാവിനോടുള്ള മകന്റെ ആദരവ്!
അല്ലാഹു ഖുര്ആനിലെ അനേകം അധ്യായങ്ങളില് ഉദ്ധരിച്ച ചരിത്രമാണ് ഇബ്റാഹീമിന്റേത്.ആയിരക്കണക്കില്‍ പ്രവാചകന്മാരില്, ദൂതന്മാരില്‍ `ഖലീലാ'യി അല്ലാഹുവിന് ഇബ്റാഹീംമാത്രം. പ്രവാചകരില്‍ ശ്രേഷ്ഠനായ മുഹമ്മദ് നബിയോടു പോലും അല്ലാഹു പറഞ്ഞത്നിങ്ങള്ക്ക് ഉത്തമമാതൃക ഇബ്റാഹീമാണെന്നാണ്. ``നിങ്ങള്‍ക്ക് ഇബ്റാഹീമിലുംഅദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്.'' (വി.ഖു. 60:4)
എന്തേ ഇബ്റാഹീമിനോട് അല്ലാഹുവിനിത്ര ഇഷ്ടം? നംറൂദിന്റെ അധികാരദണ്ഡ്പിടിച്ചുവാങ്ങാന് കഴിയാത്ത ഖലീലുല്ലാഹ് ദൗത്യനിര്‍വഹണത്തില്‍ പരാജയമായിരുന്നു എന്ന്വിലയിരുത്തിയ ഇസ്ലാമിസ്റ്റുകളെ അവഗണിക്കാം. എന്നാല്‍ തൗഹീദിന്റെപ്രവര്ത്തനമേഖലയില് വിജയമെന്നത് വേറെ എന്തെല്ലാമോ ആണെന്ന് അര്‍ഥശങ്കയ്ക്കിടമില്ലാത്തവിധം അല്ലാഹു ഇവിടെ പഠിപ്പിക്കുകയാണ്. ഇബ്റാഹീം നബി(അ)യെക്കുറിച്ച ഖുര്‍ആനികസൂക്തങ്ങള്‍ പരതുമ്പോള്‍ ഇത് കൃത്യമായി വ്യക്തമാകും. മഹാപാപമായ ശിര്ക്കിനെതിരെചെറുപ്പം മുതലേ പട നയിക്കുന്ന ഇബ്റാഹീമിനെയാണ് ഖുര്ആന് പരിചയപ്പെടുത്തുന്നത്.ആളുകളുടെ പിന്തുണ എത്രത്തോളമുണ്ടെന്നോ ആരെയെല്ലാം അത്അലോസരപ്പെടുത്തുന്നുവെന്നോ ചിന്തിച്ച് അദ്ദേഹം സമയം പാഴാക്കുന്നില്ല. അനുകൂലസാഹചര്യങ്ങള്ക്കു വേണ്ടിയോ മറ്റുള്ളവര്ക്കുവേണ്ടിയോ കാത്തിരിക്കാതെ പ്രാതികൂല്യങ്ങളെഅനുകൂലനങ്ങളാക്കാനുള്ള ആദര്‍ശ ആര്‍ജവമാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നത്.
ജീവിതത്തിനും പ്രബോധനത്തിനും ആരെയും കൂസാത്ത ഇബ്റാഹീമീ മാതൃക അദ്ദേഹത്തെ`തെരഞ്ഞെടുക്കപ്പെട്ടവനാ'ക്കി. ഒരു പ്രബോധകന് എന്ന നിലയില്‍ ഇബ്റാഹീമിന്റെ(അ) വഴിതീര്ത്തും പ്രതിബന്ധങ്ങളുടെതായിരുന്നു. എല്ലാം എതിര്ദിശയിലോടിയപ്പോഴും അദ്ദേഹംഅവയെ തീര്ത്തും അവഗണിച്ചു. തന്റെ യജമാനനും സര്വസ്വവുമായ സ്രഷ്ടാവിന്റെ പ്രീതിനേടുക എന്ന ഏക ലക്ഷ്യം മുന്നില്‍ കണ്ടപ്പോള്‍ ഇടയില് വഴിമുടക്കുന്നതൊന്നുംഅദ്ദേഹത്തിന്റെ കണ്ണില്‍ തടഞ്ഞില്ല. ഉപ്പയുടെയും നാട്ടുകൂട്ടത്തിന്റെയും നാട്ടരചന്റെയുമെല്ലാംകോടതികളില് ചങ്കൂറ്റത്തോടെയുള്ള നില്പ് അന്യാദൃശമാണ്. സഹായത്തിന്ആരുമില്ലെന്നറിഞ്ഞിട്ടും റബ്ബ് കൂടെയുണ്ടെന്ന ധൈര്യമാണ് അദ്ദേഹത്തിന് പ്രോത്സാഹനമായത്. ``സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്റാഹീമിന്റെ മാര്ഗത്തോട്വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായിതെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.'' (വി.ഖു. 2:130)
ഇതിനിടയില്‍ സ്വന്തം ആദര്ശം ബലപ്പെടുത്താനാവശ്യമായ അറിവുകള്ക്കും അദ്ദേഹംശ്രമിക്കുന്നുണ്ട്. തന്റെ നാഥനോട് തനിക്കുവേണ്ടി നിവര്ത്തിച്ചു തരാന്‍ അദ്ദേഹംആവശ്യപ്പെടുന്നത് അതാണ്. മരിച്ചവരെ ജീവിപ്പിക്കുന്നത് എങ്ങനെയെന്ന് കാണിച്ചു തരണം.കണ്ടറിഞ്ഞ് വിശ്വാസത്തിന് ദൃഢത ഉണ്ടാക്കാനാണ് അതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.സമൂഹത്തിന്റെ മൗഢ്യങ്ങളെ യുക്തിയും ബുദ്ധിയും കൊണ്ട് കീറിമുറിക്കുന്ന അദ്ദേഹത്തിന്അത് ആവശ്യമാണ്. തനിക്കു ബോധ്യപ്പെടുന്ന യാഥാര്ഥ്യങ്ങള്ക്കുവേണ്ടിയാണ്സമരമെന്നറിയുമ്പോള് അതിന് കരുത്തുകൂടുമല്ലോ.
തൗഹീദിനു വേണ്ടി കടുത്ത പ്രയാസങ്ങള്‍ അനുഭവിച്ച, വിട്ടുവീഴ്ചയില്ലാത്ത ആദര്ശപ്രതിബദ്ധത തെളിയിച്ച പ്രവാചകന്മാര് വേറെയുമുണ്ട്. ഇവരില്‍ ഇബ്റാഹീം വിശിഷ്ടനാവാന്മറ്റൊരു പ്രത്യേകത നമുക്കു കാണാം. നിരന്തര പരീക്ഷണങ്ങളുടെ ജീവല്മാതൃകയായിരുന്നുഇബ്റാഹീം. എല്ലാറ്റിലും ജയിച്ചവനും. (വി.ഖു. 2:124)
ഒരു പച്ച മനുഷ്യനായിരുന്നല്ലോ ഇബ്റാഹീമും(അ). ഏകദൈവത്വമാര്ഗത്തില് ബന്ധുക്കളുംസ്വന്തക്കാരുമടക്കമുള്ള മൊത്തം സമൂഹത്തിന്റെ ശത്രുത സധീരം നേരിടുമ്പോള്‍ തന്നെകരളറുക്കുന്ന കഠിന പരീക്ഷണങ്ങളാണ് അല്ലാഹു അദ്ദേഹത്തിന് വൈയക്തിക ജീവിതത്തില്നല്കിയത്. തന്നെ പിന്തുണക്കാനും തനിക്കു ശേഷം ദൗത്യം ഏറ്റെടുക്കാനും നാട്ടില്‍ നിന്ന്ആരെയും കിട്ടില്ല എന്നത് അദ്ദേഹത്തെ ഏറെ അസ്വസ്ഥനാക്കുന്നുണ്ട്. അതാണ്പുത്രഭാഗ്യത്തിനായുള്ള പ്രാര്ഥനയില് പോലും അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നത്.കുഞ്ഞിക്കാലിനു വേണ്ടിയുള്ള പ്രാര്ഥനയില് പിതാവാകാനുള്ള മാനുഷികഅഭിനിവേശത്തിനപ്പുറം അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നത് ഈ ആശങ്കയാണ്. ഭാര്യ സാറഗര്ഭിണിയായില്ല. ചരിത്രം പറയുന്നു, പിന്നീട് അദ്ദേഹത്തിന്റെ എണ്പത്തി അഞ്ചാംവയസ്സിലാണ് താന് വിവാഹം കഴിച്ച അടിമ സ്ത്രീയായ ഹാജറില്‍ ആദ്യപുത്രന് ഇസ്മാഈല്പിറക്കുന്നത്. ശേഷം സാറയില്‍ ഇസ്ഹാഖും ജനിച്ചു.
പ്രാര്‍ഥനയ്ക്ക് കിട്ടിയ ഉത്തരമായിരുന്നു ഇസ്മാഈല്‍. എന്നാല്‍ വൈകിക്കിട്ടിയ ഈഓമനപുത്രനെയും കൊഞ്ചിച്ച് സന്തോഷിക്കാന്‍ അല്ലാഹു അദ്ദേഹത്തെ ഇനിയുംഅനുവദിക്കുന്നില്ല. മനുഷ്യവാസമില്ലാത്ത മക്കാ മരുഭൂമിയില്‍ ചോരപ്പൈതലിനെയുംനിസ്സഹായയായ ഉമ്മയെയും താമസിപ്പിക്കണമെന്ന് കല്പന വന്നു. കരളിന് കഷ്ണമായസന്താനത്തെയും ഖല്ബിന് മോഹമായ ഇണയെയും നാട്ടില്‍ വിട്ട് വിദേശത്തേക്ക്പറക്കുന്നവന്റെ വേദനയാണോ ഇബ്റാഹീമിനുണ്ടാവുക? അദ്ദേഹം ഭൗതിക മോഹത്തിലല്ലഇതു ചെയ്യേണ്ടിയിരുന്നത്. അവരെ സ്വന്തക്കാരുടെ ഇടയില് സുരക്ഷിതവലയത്തില്‍ ഏല്പിച്ചല്ലഅദ്ദേഹം പോകേണ്ടിയിരുന്നത്. അല്ലാഹുവിന്റെ കല്പന നിറവേറ്റാന്‍ അന്യദേശത്ത്കുടുംബത്തെ അനാഥമായി, പാനജലം പോലുമില്ലാതെ ഉപേക്ഷിക്കുകയാണ് ഇബ്റാഹീംചെയ്യേണ്ടിയിരുന്നത്. ജീവിത സൗകര്യം തേടിപ്പോകുന്ന പ്രവാസി പിതാവില്‍ നിന്നും ഏറെഅകലെയാണ് ഇബ്റാഹീം.
ഈ പരീക്ഷണത്തെ പ്രാര്ഥനയില് വിശ്വാസമര്‍പ്പിച്ച് അഭിമുഖീകരിച്ചു അദ്ദേഹം. ``ഞങ്ങളുടെരക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നുമില്ലാത്ത ഒരു താഴ്വരയില്‍,നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു.ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണ്(അങ്ങനെ ചെയ്തത്). അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട്ചായ്വുള്ളവരാക്കുകയും അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്കുകയുംചെയ്യേണമേ. അവര്‍ നന്ദി കാണിച്ചുവെന്നുവരാം.'' (ഇബ്റാഹീം 37)
ഈ പരീക്ഷണം വിജയകരമായി തരണംചെയ്ത ഇബ്റാഹീമിനെ അധികം വൈകാതെ വീണ്ടുംപരീക്ഷണ വിധേയനാക്കുകയാണ് അല്ലാഹു. അല്പം കൂടി കടുത്തതായിരുന്നു ആ പരീക്ഷണം.മകനെ അറുക്കണം. അതാണ് കല്പന!
കല്ലല്ല ഇബ്റാഹീമിന്റെ കരള്‍, കാരിരുമ്പും. പക്ഷേ, തീയില്‍ കുരുത്തത് വെയിലത്ത് വാടുമോ?ഇബ്റാഹീം ഇടറിയില്ല. എന്നാല്‍ താന് ചെയ്യുന്ന പുണ്യത്തില്‍, ദൈവപ്രീതിക്കായി നടത്തുന്നകര്മത്തില് അതിനു വിധേയനാകുന്നവന് കൂടി പങ്കാളിയായാല്‍ ഇരട്ടി മധുരമല്ലേ. തന്റെ മകന്തന്നോളമോ തന്നെക്കാളോ ദൈവാഭീഷ്ടത്തെ മാനിക്കുന്നവനായാല്എന്തൊരൈശ്വര്യമായിരിക്കുമത്! അതുകൊണ്ടാണ് അദ്ദേഹം മകനോട് പയുന്നത്: ``എന്റെകുഞ്ഞുമോനേ, നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ, നീഎന്താണ് അഭിപ്രായപ്പെടുന്നത്? അവന് പറഞ്ഞു: എന്റെ രക്ഷിതാവേ,കല്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷംക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതുമാണ്.'' (37:102)
പിതാവിനൊത്ത മകന്‍! ഇബ്റാഹീമെന്തിന് സംശയിക്കണം. കല്പന നടപ്പാക്കാന്രണ്ടുപേരുമൊരുങ്ങി. തന്നെ തീയിലെറിയാന്‍ ആജ്ഞാപിച്ചത് അല്ലാഹുവിന്റെ ശത്രു നംറൂദാണ്.അതില് താന് നശിക്കണോ ശേഷിക്കണോ എന്ന് തീരുമാനിക്കേണ്ടത് അല്ലാഹുവാണ്. അതിനാല്തന്നെ നംറൂദിന്റെ തീക്കുഴിയിലേക്ക് വലിച്ചെറിയപ്പെടുമ്പോള് ഇബ്റാഹീമിന് വറ്റാത്തപുഞ്ചിരിയായിരുന്നു. എന്നാല്‍ ഇത് അങ്ങനെയാണോ? മകനെ അറുക്കാന്‍ അല്ലാഹു തന്നെയാണ്കല്പിച്ചത്. അവന് വേണ്ട എന്നു വെച്ചാലേ അത് നടപ്പാകാതിരിക്കൂ. അതുകൊണ്ടു തന്നെചങ്കുപിടയ്ക്കും. എങ്കില്, കരുതിയത് തെറ്റി. ഇബ്റാഹീമിനോ മകനോ ഒരുമനമിളക്കവുമുണ്ടായില്ല. ഖുര്ആന് അതിങ്ങനെ രേഖപ്പെടുത്തുന്നു:
``അങ്ങനെ അവര്‍ ഇരുവരും കല്പനയ്ക്ക് കീഴ്പ്പെടുകയും അവനെ നെറ്റി (ചെന്നി) മേല്ചെരിച്ച് കിടത്തുകയും ചെയ്ത സന്ദര്ഭം. നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ,ഇബ്റാഹീം. തീര്ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്ച്ചയായുംഅപ്രകാരമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്കുന്നത്. തീര്ച്ചയായും ഇത് സ്പഷ്ടമായപരീക്ഷണം തന്നെയാണ്. അവന് പകരം ബലിയര്പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെനാം നല്കുകയും ചെയ്തു. പില്ക്കാലത്ത് അദ്ദേഹത്തിന്റെ (ഇബ്റാഹീമിന്റെ) സല്കീര്ത്തിനാം അവശേഷിപ്പിക്കുകയും ചെയ്തു. ഇബ്റാഹീമിന് സമാധാനം. അപ്രകാരമാണ് നാംസദ്വൃത്തര്ക്ക് പ്രതിഫലം നല്കുന്നത്. തീര്ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായദാസന്മാരില് പെട്ടവനാകുന്നു.'' (37:103-111)
ഈ പരീക്ഷണത്തിന്റെ തീവ്രതയാണീ വിശദീകരണം ധ്വനിപ്പിക്കുന്നത്. പരീക്ഷണം തന്നെപ്രതിഫലമായി ചിത്രീകരിക്കുന്നു. ഇപ്രകാരം പ്രതിഫലം നല്‍കുമെന്ന് രണ്ടുവട്ടംആവര്ത്തിക്കുന്നു. അദ്ദേഹത്തിന് ഒരുപാട് നന്മകള് വാഗ്ദാനം ചെയ്യുന്നു അല്ലാഹു. അവസാനംഒരു മകനെ അറുക്കാന്‍ സന്നദ്ധത കാട്ടിയതിനാല്‍ ഒരു ഓമനയെ കൂടി തരാമെന്നു സന്തോഷംപെയ്യുന്ന വാഗ്ദാനം, അവന് നല്ലവനാകുമെന്ന ഉറപ്പും. ``ഇസ്ഹാഖ് എന്ന മകന്റെജനനത്തെപ്പറ്റിയും അദ്ദേഹത്തിന് സന്തോഷവാര്ത്ത അറിയിച്ചു. സദ്വൃത്തരില്‍ പെട്ടപ്രവാചകന് എന്ന നിലയില്‍.'' (37:112)
ഇബ്റാഹീം നബി(അ)യുടെ ചരിത്രത്തിലെ വേറെ ചില ഭാഗങ്ങള്‍ കാണുക. ഈലോക ജീവിതംഅദ്ദേഹത്തിന് വിഷയമേ ആകുന്നില്ല. അല്ലാഹുവോട് ചോദിച്ചതെല്ലാം വാങ്ങിവെക്കാന്‍ ഭാഗ്യംലഭിച്ച അദ്ദേഹം തന്റെ ജീവിതസുഖത്തിനു വേണ്ടി ഒന്നുപോലും ചോദിക്കുന്നില്ല. സ്വാര്ഥമെന്നുതോന്നിയേക്കാവുന്ന പുത്രമോഹം പോലും നടേ സൂചിപ്പിച്ചപോലെ തന്റെ രക്ഷിതാവേല്പിച്ചഇസ്ലാമിക പ്രബോധനം ഏറ്റെടുക്കാനുള്ള പിന്ഗാമിക്കുവേണ്ടിയാണ്. ഇടത്തും വലത്തുംമുന്നിലും പിന്നിലുമെല്ലാം താന് മാത്രമായ ഇസ്ലാമിക വ്യക്തിത്വത്തിനെ അല്ലാഹുസമുദായമെന്ന് പേരിട്ട് ആദരിച്ചു. ഒരു സമുദായം ചെയ്യേണ്ടതെല്ലാം ഒറ്റക്കു ചെയ്യുകയായിരുന്നുഅദ്ദേഹം. ഇതിനിടയിലും അദ്ദേഹം പ്രാര്ഥിക്കുന്നത്, മുസ്ലിംകളുടെ പിന്തലമുറക്കുവേണ്ടി.അല്ലാഹുവിനു വഴങ്ങുന്ന അവര്ക്കും അവരുടെ നാടിനും ലഭിക്കേണ്ട ഭൗതിക ജീവിതസാഹചര്യങ്ങള്‍ എല്ലാം അദ്ദേഹം പ്രാര്ഥനാ വിഷയമാക്കുന്നു. മക്കളുടെ ഇസ്ലാമികപ്രതിബദ്ധതക്ക്, മക്കയുടെ നിര്ഭയത്വത്തിന്, അവിടെ എല്ലാ വിധത്തിലുമുള്ള പഴങ്ങളുംഫലങ്ങളും കിട്ടാന്‍... അങ്ങനെ കാലങ്ങളിലേക്ക് നീളുന്ന നന്മകള്ക്കു വേണ്ടിയുള്ളതാണ്അദ്ദേഹത്തിന്റെ പ്രാര്ഥനകള്.
ഇബ്റാഹീം നബിയുടെ പ്രാര്ഥനകള് ഖുര്ആന് അപ്പടി പകര്ത്തുന്നുണ്ട്. നമുക്ക് ഒരു ഒത്തുനോക്കലാവാം; നമ്മുടെ പ്രാര്ഥകളുമായി. ആദര്ശത്തിനും ആഖിറത്തിനുമായി എത്രത്തോളംനീക്കിവെപ്പുണ്ട് നമ്മുടെ പ്രാര്ഥനകളില്‍. നമ്മുടെ പ്രാര്ഥനകള് മിക്കവാറും എല്ലാംദുനിയാവുമായി കെട്ടുപിണഞ്ഞു കിടക്കുന്നില്ലേ.
ഖലീലുല്ലാഹിയെ കുറിച്ച് എല്ലാം പറയുന്നുണ്ട് അല്ലാഹു. അവസാനം അല്ലാഹുവിന്ഇഷ്ടപ്പെടാത്തതായി അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഏക അബദ്ധവും അല്ലാഹുഉദ്ധരിക്കുന്നു. ഇസ്ലാമിക ആദര്ശം കൈവെടിയാന് തയ്യാറല്ലെങ്കില്‍ വിട്ടുപോയ്ക്കോളൂ എന്ന്ആക്രോശിക്കുന്ന, ബഹുദൈവാരാധനയില് ആണ്ടുപോയ പിതാവിനെയോര്ത്ത്മനസ്സിലെവിടെയോ തളംകെട്ടിയ ദുഃഖം അണപൊട്ടിയപ്പോള് പറഞ്ഞുപോയ പിതാവിനോടുള്ളസ്നേഹത്തില് നിന്നുണ്ടായ വിതുമ്പല്‍ ഉപ്പാ നിങ്ങള്ക്കു പൊറുത്തു തരാന്‍ ഞാന്അല്ലാഹുവിനോടു പ്രാര്ഥിക്കും.
പക്ഷേ, ആദര്ശത്തിന്റെ ലോകത്ത് ഉരുക്കുമനുഷ്യനായ ഇബ്റാഹീം ലോകത്തിന് മാതൃകയായിഅവരോധിക്കപ്പെടുമ്പോള് ഇത്തരം ഒരു ചെറിയ സ്ഖലിതംപോലും സന്ദേശമായി പോയിക്കൂടാഎന്നതിനാല് അല്ലാഹു അത് ഗൗരവമായി കാണുകയും തിരുത്തു നിര്ദേശിക്കുകയും ചെയ്യുന്നു.നിസ്സാരമെന്നു കരുതിയേക്കാവുന്നതെങ്കിലും തന്റെ പ്രിയപ്പെട്ട ആരാധ്യന്റെ അതൃപ്തിഇബ്റാഹീമിനെ എത്രത്തോളം നോവിക്കുന്നു. നാളെ പരലോകത്ത് പുത്രസമൂഹത്തിന്ശിപാര്ശചെയ്യാനുള്ള അപേക്ഷക്കു മുമ്പില്‍ പോലും അദ്ദേഹം ഭയപ്പെടുന്നു, ഈ തെറ്റു കാരണംഎന്റെ അര്ഥന അല്ലാഹു സ്വീകരിച്ചില്ലെങ്കിലോ. ഇവിടെയും തുലനപ്പെടുത്തലാകാം. ഒരുമുസ്ലിമിന്റെ തെറ്റുകളോടുള്ള മനോഭാവം എന്താകണം. പ്രതികരണം എങ്ങനെയാകണം.
ഇബ്റാഹീം, പറഞ്ഞാല്‍ തീരാത്ത കഥയാണ്. നമുക്ക് അയവിറക്കിക്കൊണ്ടേയിരിക്കാം;കഅ്ബയെ ഓര്ക്കുന്ന നേരങ്ങളിലെല്ലാം.
By Murshid Palath @ shabab