പ്രാര്‍ഥന അല്ലാഹുവോട്‌ മാത്രം


പ്രപഞ്ചത്തിലെ പല കോടി സൃഷ്‌ടിജാലങ്ങളില്‍ പലതുകൊണ്ടും ദുര്‍ബലനാണ്‌ മനുഷ്യന്‍. മറ്റ്‌ പല ജന്തുക്കളും മനുഷ്യനെക്കാള്‍ ഇന്ദ്രിയ ശക്തിയുള്ളവയാണ്‌. കായിക ശേഷിയിലും അതുതന്നെയാണ്‌ അവസ്ഥ. കാണാനും കേള്‍ക്കാനും മണക്കാനുമുള്ള അവയുടെ ശേഷി പലപ്പോഴും അമ്പരപ്പിക്കുന്നതാണ്‌. നീലത്തിമിംഗലവും ആനയുമെല്ലാം കരുത്തിലും ജഡത്തിലും മനുഷ്യനെക്കാള്‍ എത്രയോ മുന്നിലാണ്‌. എന്നാല്‍ ഈ ജീവിവര്‍ഗങ്ങള്‍ക്കൊന്നും എത്തിപ്പിടിക്കാനോ തോല്‍പിക്കാനോ കഴിയാത്ത ഒരു ശക്തിയുണ്ട്‌ മനുഷ്യന്‌; വിശേഷ ബുദ്ധി. ഈ സവിശേഷ സിദ്ധി അവനെ ജന്തുലോകത്ത്‌ വ്യതിരിക്തനാക്കുന്നു. എപ്പോഴും ദൈവ കീര്‍ത്തനങ്ങളും സ്‌തോത്രങ്ങളുമായി ജീവിക്കുന്ന മലക്കുകളടക്കമുള്ള സകല സൃഷ്‌ടിജാലങ്ങള്‍ക്കും മേല്‍ ഭൂമിയിലെ ഖിലാഫത്ത്‌ (അധികാര പ്രാതിനിധ്യം) മനുഷ്യന്‌ കൈവന്നത്‌ ഈ അനന്യശേഷികൊണ്ടാണ്‌.

സത്യാസത്യവിവേചന ശേഷിയോടു കൂടി മനുഷ്യന്‍ ഭൂമിയില്‍ അയക്കപ്പെട്ടതിന്റെ ലക്ഷ്യം സ്രഷ്‌ടാവിനെ മാത്രം ആരാധിക്കുക എന്നതാണ്‌. തന്റെ സ്രഷ്‌ടാവും പരിപാലകനുമായ ദൈവത്തെ ആരാധിക്കുക എന്നത്‌ മനുഷ്യന്റെ പ്രകൃതിയാണ്‌. മനുഷ്യരല്ലാത്ത ജന്തുക്കളെല്ലാം ഈ പ്രകൃതി നിയമത്തിന്‌ വിധേയമായി സ്രഷ്‌ടാവിനെ വണങ്ങുന്നുണ്ട്‌. ``അല്ലാഹുവിനാണ്‌ ആകാശങ്ങളിലും ഭൂമിയിലും ഉള്ളവയെല്ലാം പ്രണാമം ചെയ്‌തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും പ്രഭാതങ്ങളിലും സായാഹ്‌നങ്ങളിലും അവരുടെ നിഴലുകളും (അവന്‌ പ്രണാമം ചെയ്യുന്നു)'' (വി.ഖു 13:15)

അവധിക്കാല പ്രവര്‍ത്തനങ്ങള്‍


മനുഷ്യസമൂഹത്തിലെ ഏറ്റവും ജീവസ്സുറ്റ വിഭാഗമാണ്‌ ബാല്യകൗമാര പ്രായത്തിലുള്ളവര്‍ അഥവാ നമ്മുടെ കുട്ടികള്‍. കേരളത്തിലെങ്കിലും കുട്ടികളെല്ലാം വിദ്യാര്‍ഥികളാണ്‌. സാങ്കേതികമായി മാത്രമല്ല, ഔപചാരികമായിത്തന്നെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും പഠിക്കുന്ന പഠിതാക്കള്‍. നമ്മുടെ നാട്ടിലെ രീതിയനുസരിച്ച്‌ പ്രൈമറി തലത്തിലെ മുസ്‌ലിം സ്‌കൂളുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി എല്ലാവര്‍ക്കും ഏപ്രില്‍, മെയ്‌ മാസങ്ങള്‍ അവധിക്കാലമാണ്‌. അഥവാ കുട്ടികള്‍ ഒരു മാസത്തെ അവധി ആസ്വദിച്ചുകഴിഞ്ഞു എന്നര്‍ഥം. മുസ്‌ലിം സ്‌കൂളുകള്‍ അത്‌ നേരത്തെ അനുഭവിച്ചുകഴിഞ്ഞതാണ്‌.


 എന്താണീ അവധി? എന്തിനാണീ അവധിക്കാലം?
നിരന്തരം പ്രവര്‍ത്തിക്കുന്ന ഏതിനും -യന്ത്രങ്ങള്‍ക്കുപോലും- വിശ്രമവും കൃത്യമായ ഇടവേളകളും ആവശ്യമാണ്‌. പ്രകൃതിയെ അല്ലാഹു സംവിധാനിച്ചതു തന്നെ അങ്ങനെയാണ്‌. പകലും രാത്രിയും, കര്‍മവും നിദ്രയും സ്രഷ്‌ടാവ്‌ നിശ്ചയിച്ച സന്തുലിതത്വവ്യവസ്ഥയാണ്‌. ഖുര്‍ആന്‍ അക്കാര്യം ചിന്തോദ്ദീപകമായി ചൂണ്ടിക്കാണിക്കുന്നതിങ്ങനെ: ``നിങ്ങളുടെ ഉറക്ക്‌ നാം നിങ്ങള്‍ക്ക്‌ ഒരു വിശ്രമമാക്കുകയും ചെയ്‌തിരിക്കുന്നു. രാത്രിയെ നിങ്ങള്‍ക്ക്‌ നാം ഒരു വസ്‌ത്രവും ആക്കിമാറ്റുന്നു. പകലിനെ നാം ജീവിതസന്ധാരണ വേളയും ആക്കിയിരിക്കുന്നു'' (78:9-11). ക്ഷീണത്തിനു കാരണമാകുന്ന കഠിനാധ്വാനം ചെയ്‌ത്‌ തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന്‌ മാറിനിന്ന്‌, പൂര്‍ണ വിശ്രമത്തിനായി നിദ്രയിലാണ്ട മനുഷ്യന്‍ പുത്തന്‍ ഉന്മേഷത്തോടെ അടുത്ത പ്രഭാതത്തില്‍ എങ്ങും ജീവിതത്തിലേക്കു പ്രവേശിക്കുന്നു.

തീന്‍മേശയിലെ സമൃദ്ധിയും ആശുപത്രി അഭിവൃദ്ധിയും


മനുഷ്യനുള്‍ക്കൊള്ളുന്ന ജന്തുജാലങ്ങളുടെ ജീവന്റെ നിലനില്‌പിന്‌ അടിസ്ഥാനഘടകമായി വര്‍ത്തിക്കുന്നത്‌ ആഹാരമാണ്‌. സൂക്ഷ്‌മവും ഭീമാകാരവുമായ ദശലക്ഷക്കണക്കിന്‌ ജീവികള്‍ ആഹാരം തേടുന്നത്‌ അവയ്‌ക്ക്‌ സ്രഷ്‌ടാവു നല്‌കിയ സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്‌.
മാംസഭുക്കോ സസ്യഭുക്കോ മിശ്രഭുക്കോ ഏതായാലും അവയ്‌ക്ക്‌ ഇരപിടിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ ജന്മസിദ്ധമാണ്‌. കൈകാലുകള്‍, ചിറകുകള്‍, തല, കഴുത്ത്‌, കൊക്ക്‌, വായ പല്ല്‌, കാഴ്‌ച, കേഴ്‌വി, ഘ്രാണശക്തി എന്നിയൊക്കെ അവ ജീവിക്കുന്ന സാഹചര്യത്തിനും ലഭ്യമാവുന്ന വിഭവങ്ങള്‍ക്കും പഥ്യമായ ആഹാരത്തിനും അനുയോജ്യമാണ്‌. ഒരൊറ്റ ജന്തുവും ഭക്ഷണം, കിട്ടിയ പാടിലല്ലാതെ, സംസ്‌കരിച്ച്‌ കഴിക്കാറില്ല. തനിക്ക്‌ അഹിതമായി തോന്നുന്നത്‌ അവ കഴിക്കില്ല. ഒരിക്കലും അമിതാഹാരം കഴിക്കില്ല. അവയ്‌ക്ക്‌ എന്നും ഒരേ ആഹാരം തന്നെ.

എല്ലാ രംഗത്തുമെന്ന പോലെ ആഹാരരീതിയിലും മനുഷ്യന്‍ തിര്യക്കുകളില്‍ നിന്ന്‌ തികച്ചും വ്യതിരിക്തമാണ്‌. മനുഷ്യന്‍ ആഹാരം ചേരുവകള്‍ ചേര്‍ത്ത്‌ വേവിച്ച്‌ സംസ്‌കരിച്ചു കഴിക്കുന്നു. കാലത്തിനനുസരിച്ച്‌ ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. പാചകരംഗത്തും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നു. ഭക്ഷ്യവസ്‌തുക്കള്‍ കൃഷിചെയ്‌ത്‌ ഉണ്ടാക്കുന്നു. പില്‍ക്കാലത്തേക്ക്‌ സൂക്ഷിക്കുന്നു. തന്റെ പശിയടക്കാന്‍ എന്തെങ്കിലം ലഭിക്കുക എന്ന മിനിമം ആവശ്യമല്ല മനുഷ്യന്റേത്‌. നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണ്‌ മനുഷ്യന്റെ ആഹാരരീതിയും. വിശപ്പ്‌ എന്നത്‌ പ്രകൃത്യായുള്ള ശാരീരികാവശ്യമാണ്‌. വിശപ്പടക്കുക എന്നത്‌ നൈസര്‍ഗിക താല്‌പര്യം തന്നെ. വിശപ്പ്‌ മാറ്റുക, ശരീരപോഷണം എന്നിവയാണ്‌ ആഹാരത്തിന്റെ ലക്ഷ്യം.

പറന്നുനടക്കുന്ന പൈശാചികത

2012 ഫെബ്രുവരി 8ന്‌ കര്‍ണാടക സംസ്ഥാനത്തെ മൂന്ന്‌ മന്ത്രിമാര്‍ രാജിവെച്ചു. രാഷ്‌ട്രീയമോ സാങ്കേതികമോ ആയ കാര്യങ്ങളാലല്ല മന്ത്രിമാരുടെ രാജി. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു പറയാവുന്ന സംസ്ഥാന നിയമസഭയിലിരുന്നുകൊണ്ട്‌ മൊബൈല്‍ സ്‌ക്രീനില്‍ പച്ചയായ ലൈംഗികവൈകൃതങ്ങളുടെ അശ്ലീല കാഴ്‌ചകള്‍ നോക്കിക്കൊണ്ടിരുന്നു എന്നതാണ്‌ മൂന്ന്‌ മന്ത്രിമാരുടെ രാജിയില്‍ കലാശിച്ചത്‌. ഏതാനും ആഴ്‌ചകള്‍ പിന്നിട്ടപ്പോഴേക്കും ഗുജറാത്ത്‌ നിയമസഭയിലും ഇതാവര്‍ത്തിച്ചതായി വാര്‍ത്ത വന്നു. ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്കാണ്‌ ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌. ഏതെങ്കിലും ഒറ്റപ്പെട്ട ഒരു സംഭവം സാമാന്യവത്‌കരിക്കുകയോ പര്‍വതീകരിച്ചു കാണിക്കുകയോ അല്ല. നമ്മുടെ തലയ്‌ക്കുമീതെ പറന്നുനടന്ന്‌ പൈശാചിക നൃത്തം ചവിട്ടുന്ന കുത്തഴിഞ്ഞ ലൈംഗികതയും അശ്ലീലതയും പിടിച്ചുകെട്ടാന്‍ കഴിയാത്തവിധം പടരുകയാണ്‌.

 പണ്ട്‌ കാബറെ എന്ന ഒരു നിശാനൃത്ത പരിപാടിയുണ്ടായിരുന്നു. അത്‌ അക്ഷരാര്‍ഥത്തില്‍ ആണും പെണ്ണും അഴിച്ചിട്ടാടുകയായിരുന്നു. കൂട്ടിനു മദ്യവും. എന്നാല്‍ അത്‌ രഹസ്യകേന്ദ്രങ്ങളില്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ആയിരുന്നു നടന്നിരുന്നത്‌. മാത്രമല്ല, ഒരു പ്രത്യേക വിഭാഗം ആളുകളില്‍ - അവര്‍ ചെറിയ ന്യൂനപക്ഷമാണുതാനും- മാത്രമേ എത്തിച്ചേര്‍ന്നിരുന്നുള്ളൂ. നിയമത്തിന്റെ വിലക്ക്‌ പേടിക്കേണ്ടതുമുണ്ടായിരുന്നു. അശ്ലീലം മാത്രം എഴുതിവിടുന്ന ചില മഞ്ഞപ്പത്രങ്ങള്‍ ഉണ്ടായിരുന്നു. അവയ്‌ക്കും രഹസ്യമായി ഉപഭോക്താക്കളുണ്ടായിരുന്നു. അശ്ലീല സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. മുതിര്‍ന്നവര്‍ക്കു മാത്രം എന്ന്‌ സൂചകമായി അവയില്‍ `എ' മാര്‍ക്ക്‌ നല്‍കി ആളുകളുടെ കണ്ണില്‍ പൊടിയിടുകയെങ്കിലും ചെയ്‌തിരുന്നു. എന്നാല്‍ ആധുനിക ടെക്‌നോളജിയുടെ പിന്നാമ്പുറത്ത്‌ നടക്കുന്ന തോന്ന്യാസങ്ങള്‍ക്കും അശ്ലീലങ്ങള്‍ക്കും ഒരു മറയുമില്ലാത്ത അവസ്ഥയാണിന്ന്‌ കാണുന്നത്‌. സാധാരണ വീടുകളിലെ ദശലക്ഷക്കണക്കിന്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനായാസം സ്വതന്ത്രമായി സ്വസ്ഥമായി രതിവൈകൃതങ്ങളുടെ അശ്ലീലങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ മുകളില്‍ സൂചിപ്പിച്ച സംഭവങ്ങള്‍.

ഉര്‍വതുബ്‌നു സുബൈര്‍ : പരീക്ഷണപഥങ്ങളില്‍ പുഞ്ചിരിയോടെ

സായാഹ്‌ന സൂര്യന്റെ പൊന്‍കിരണങ്ങളേറ്റ്‌ വിശുദ്ധ കഅ്‌ബാലയം വെട്ടിത്തിളങ്ങുന്നു. കഅ്‌ബയുടെ പരിശുദ്ധമായ പരിസരം മന്ദമാരുതന്റെ തലോടലേറ്റ്‌ ആനന്ദം കൊള്ളുകയാണ്‌. റസൂലിന്റെ(സ) സഹാബികളില്‍ ജീവിച്ചിരിപ്പുള്ളവരും പ്രമുഖ താബിഉകളും കഅ്‌ബ ത്വവാഫ്‌ ചെയ്‌തുകൊണ്ടിരിക്കുന്നു. തക്‌ബീര്‍, തഹ്‌ലീല്‍, പ്രാര്‍ഥന എന്നിവ അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടിരിക്കുന്നു.

കഅ്‌ബയുടെ തിരുമുറ്റത്ത്‌ കൂട്ടം കൂട്ടമായി ജനങ്ങള്‍ വട്ടമിട്ടിരിക്കുന്നു. അതിന്റെ ഉന്നതമായ ഗാംഭീര്യത്തില്‍ ലയിച്ച്‌ അവരുടെ ദൃഷ്‌ടികള്‍ പുളകം കൊള്ളുന്നു. അനാവശ്യമോ പാപമോ അല്ലാത്ത ചര്‍ച്ചകളില്‍ മുഴുകിയിരിക്കുകയാണവര്‍.

റുക്‌നുല്‍ യമാനിയുടെ ഭാഗത്ത്‌ നാല്‌ ചെറുപ്പക്കാര്‍ വട്ടമിട്ടിരിക്കുന്നു. അബ്‌ദുല്ലാഹിബ്‌നു സുബൈര്‍, മുസ്‌അബ്‌ ബിന്‍ സുബൈര്‍, സഹോദരന്‍ ഉര്‍വതുബ്‌നു സുബൈര്‍, അബ്‌ദുല്‍ മലിക്‌ബ്‌നു മര്‍വാന്‍ എന്നിവരാണവര്‍.

വളരെ ശാന്തരും സൗമ്യരുമായി അവര്‍ സംസാരിച്ചുകൊണ്ടിരുന്നു. പെട്ടെന്ന്‌ ഒരാള്‍ പറഞ്ഞു: ``നമ്മള്‍ ഭാവിയില്‍ ആരാകണമെന്ന സങ്കല്‌പം നമുക്ക്‌ ഇവിടെ വെച്ച്‌ പരസ്‌പരം പങ്കുവെക്കാം!''

അതോടെ അദൃശ്യലോകത്ത്‌ അവരുടെ മോഹങ്ങള്‍ വട്ടമിട്ട്‌ പറക്കാന്‍ തുടങ്ങി. അവരുടെ സ്വപ്‌നങ്ങള്‍ പച്ചപിടിച്ച മോഹങ്ങളില്‍ ചുറ്റിക്കറങ്ങി.

അനന്തരം അബ്‌ദുല്ലാഹിബ്‌നുസ്സുബൈര്‍ പറഞ്ഞു: ``ഹിജാസ്‌ അധീനപ്പെടുത്തി ഖിലാഫത്ത്‌ സ്ഥാപിക്കണമെന്നാണ്‌ എന്റെ ആഗ്രഹം''

``കൂഫയും ബസ്വറയും കീഴ്‌പ്പെടുത്തണം. എന്നോട്‌ എതിര്‍ക്കുന്ന ഒരു ശക്തിയും അവിടെ ഉണ്ടാവരുതെന്നാണ്‌ എന്റെ മോഹം'' -മുസ്‌അബ്‌ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.

``നിങ്ങള്‍ രണ്ടുപേരും അതില്‍ സംതൃപ്‌തരാണല്ലോ? എന്നാല്‍ എനിക്ക്‌ സംതൃപ്‌തി കൈവരണമെങ്കില്‍ ലോകം മുഴുവന്‍ എന്റെ കീഴില്‍ വരണം. മുആവിയയുടെ ശേഷം ഖിലാഫത്ത്‌ പദവി എനിക്കു ലഭിക്കുകയും വേണം'' -മര്‍വാന്‍ തന്റെ ആഗ്രഹം വെട്ടിത്തുറന്നു പറഞ്ഞു

ഉര്‍വ നിശബ്‌ദനായി ഇരുന്നു. ഒന്നും സംസാരിച്ചില്ല. ഉര്‍വയുടെ നേരെ തിരിഞ്ഞ്‌ അവര്‍ ചോദിച്ചു: ``ഉര്‍വ, നീ അഭിപ്രായം പറഞ്ഞില്ലല്ലോ? നിന്റെ ആഗ്രഹം ആരാകണമെന്നാണെന്ന്‌ വ്യക്തമായി പറയൂ.''

``ഭൗതിക ജീവിതത്തില്‍ നിങ്ങള്‍ പ്രകടിപ്പിച്ച ആഗ്രഹങ്ങളില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ കാരുണ്യം ചൊരിയട്ടെ. എന്നാല്‍ എന്റെ ആഗ്രഹം ഞാന്‍ പറയാം: റബ്ബിന്റെ കിതാബും തിരുനബിയുടെ സുന്നത്തും മതവിധികളും ജനങ്ങള്‍ എന്നില്‍ നിന്നു മനസ്സിലാക്കുന്ന കര്‍മനിരതനായ ഒരു പണ്ഡിതനായിത്തീരണമെന്നാണ്‌ എന്റെ താല്‌പര്യം.''

കാലം കറങ്ങിക്കൊണ്ടിരുന്നു. യസീദ്‌ ബിന്‍ മുആവിയയുടെ മരണശേഷം അബ്‌ദുല്ലാഹിബ്‌നു സുബൈര്‍ ഖലീഫയായി ബൈഅത്ത്‌ ചെയ്യപ്പെട്ടു. ഹിജാസ്‌, ഈജിപ്‌ത്‌, യമന്‍, ഇറാഖ്‌ എന്നീ പ്രദേശങ്ങളില്‍ ഭരണം നടത്തി. പണ്ട്‌ മോഹങ്ങള്‍ അയവിറക്കിയ കഅ്‌ബയുടെ പരിസരത്ത്‌ നിന്ന്‌ ഏതാനും വാര അകലെ വെച്ച്‌ അദ്ദേഹം വധിക്കപ്പെടുകയും ചെയ്‌തു.

മുസ്‌അബ്‌ ബിന്‍ സുബൈര്‍ സഹോദരന്‍ അബ്‌ദുല്ലയുടെ പ്രതിനിധിയായി ഇറാഖില്‍ ഭരണം നടത്തി. അതിന്റെ പ്രതിരോധ മാര്‍ഗത്തില്‍ അദ്ദേഹവും വധിക്കപ്പെട്ടു.

പിതാവിന്റെ മരണശേഷം ഭരണം അബ്‌ദുല്‍ മാലിക്‌ ബിന്‍ മര്‍വാനില്‍ ചെന്നുചേര്‍ന്നു. അബ്‌ദുല്ലാഹിബ്‌നു സുബൈറിനെയും സഹോദരന്‍ മുസ്‌അബ്‌ ബിന്‍ സുബൈറിനെയും വധിച്ച ശേഷം മുസ്‌ലിംകളില്‍ ഐക്യം നിലവില്‍ വന്നു. തന്റെ കാലത്തെ ഏറ്റവും വിസ്‌തൃതമായ ഒരു പ്രദേശത്തിന്റെ ശക്തനായ ഭരണകര്‍ത്താവായിത്തീര്‍ന്നു അദ്ദേഹം.

അപ്പോള്‍, ഉര്‍വയുടെ കാര്യം എന്തായി? നമുക്ക്‌ ഉര്‍വയുടെ പൂര്‍വകാലത്തു നിന്നുതന്നെ തുടങ്ങാം.

മാതൃകയ്‌ക്കായി ഉറ്റുനോക്കുന്നവരും അവരെ വഴിതെറ്റിക്കുന്നവരും

യൗവ്വനത്തിന്റെ കരുത്തില്‍ സര്‍വരെയും ധിക്കരിക്കുകയും സകല ദുര്‍വൃത്തികളിലും മുഴുകുകയും അവിഹിതമാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുകയും ചെയ്‌ത ആളുകള്‍ പോലും മധ്യവയസ്സിലെത്തുമ്പോള്‍ ആത്മാര്‍ഥമായി തന്നെ ആഗ്രഹിക്കാറുണ്ട്‌; തങ്ങളുടെ മക്കള്‍ അനുസരണശീലമുള്ളവരും സദ്‌വൃത്തരും ആയിക്കാണണമെന്ന്‌, അവര്‍ കള്ളന്മാരോ പിടിച്ചുപറിക്കാരോ ആയിക്കാണരുതെന്നും. പക്ഷേ, അവരില്‍ പലരുടെയും ആഗ്രഹം സഫലമാകാറില്ല. ആധുനിക യുഗത്തില്‍ വിശേഷിച്ചും. പുതിയ തലമുറയില്‍ ഗണ്യമായ ഒരു ഭാഗം കൂടുതല്‍ കടുത്ത ധിക്കാരത്തിലേക്കും നിഷേധത്തിലേക്കും വഴുതിപ്പോയിക്കൊണ്ടിരിക്കുകയാണ്‌.

സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്‌കാരം വിലക്കപ്പെട്ട കനികള്‍ മുഴുക്കെ വാരിവിഴുങ്ങലാണെന്നത്രെ അവരുടെ ജീവിതവീക്ഷണം. അവരില്‍ പലരും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളായി മാറുന്നു. ചിലരെങ്കിലും എച്ച്‌ ഐ വിയുടെ വാഹകരുമാകുന്നു. ലഹരിദ്രവ്യത്തിന്‌ പണമുണ്ടാക്കാന്‍ വേണ്ടി ചിലര്‍ പോക്കറ്റടിയും ഭവനഭേദനവും പിടിച്ചുപറിയുമൊക്കെ പരീക്ഷിക്കുന്നു. അഡിക്‌ഷന്‍ അവരെ അതിന്‌ നിര്‍ബന്ധിതരാക്കുന്നു എന്നു പറയുന്നതാകും കൂടുതല്‍ ശരി. കുറ്റകൃത്യങ്ങളിലേക്ക്‌ കുതിച്ചുചാടാന്‍ മനസ്സ്‌ സമ്മതിക്കാത്തവര്‍ കുടുംബത്തില്‍ നിന്ന്‌ കിട്ടുന്നതൊക്കെ വിറ്റു തുലയ്‌ക്കുകയോ ചൂതാട്ടത്തിന്റെ വഴി തെരഞ്ഞെടുക്കുകയോ ചെയ്യുന്നു.

അടിപൊളി ജീവിതത്തിന്റെ ആകര്‍ഷണവലയത്തിലാണ്‌ ഒട്ടേറെ ചെറുപ്പക്കാര്‍ ചെന്നുപെടുന്നത്‌. ഏറ്റവും വിലകൂടിയതും ഏറ്റവും മോടിയുള്ളതുമൊക്കെ അനുഭവിക്കുന്നതും ശേഖരിക്കുന്നതും ഒരു ലഹരിയായി മാറിയാല്‍ അവരും അവിഹിതമാര്‍ഗങ്ങള്‍ പലതും പരീക്ഷിക്കാന്‍ നിര്‍ബന്ധിതരായിത്തീരും. അഴിമതിയും കോഴയും കൃത്രിമങ്ങളും ഉള്‍പ്പെടെ പണമുണ്ടാക്കാന്‍ പലപല വഴികള്‍ അവര്‍ തേടും. ലക്ഷങ്ങളുടെയും കോടികളുടെയും വെട്ടിപ്പുകളും തട്ടിപ്പുകളും നടത്തി ഭോഗാസക്തിയുടെ തീരങ്ങള്‍ തേടി അവര്‍ നടക്കുന്നു. പെണ്‍വാണിഭങ്ങളും പ്രകൃതിവിരുദ്ധ റാഞ്ചലുകളുമൊക്കെ സംഘടിപ്പിക്കുന്നതില്‍ ഇവര്‍ മുഖ്യ പങ്കുവഹിക്കുന്നു. ഇവരില്‍ ചിലര്‍ പോലീസിലും രാഷ്‌ട്രീയത്തിലുമൊക്കെ സ്വാധീനം നേടി തിളങ്ങാന്‍ തുടങ്ങുമ്പോള്‍ ചില ചെറുപ്പക്കാര്‍ അവരെ വീരനായകന്മാരായി മനസ്സാ വരിക്കുന്ന അവസ്ഥ വരുന്നു. ഒരു നിലയില്‍ മദ്യ-മയക്ക്‌ ആസക്തിയെക്കാള്‍ അപകടകരവും സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നതുമത്രെ ഇത്‌.

അത്വാഅ്‌ബ്‌നു അബീറബാഹ്‌ (റ) : അടിമത്വത്തില്‍ നിന്ന്‌ പാണ്ഡിത്യത്തിലേക്ക്‌

ഹിജ്‌റ 97-ാമാണ്ട്‌ ദുല്‍ഹിജ്ജ അവസാനത്തെ പത്ത്‌. അതിപുരാതന ദൈവിക ഗേഹമായ കഅ്‌ബയിലേക്ക്‌ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വാഹനങ്ങളിലും കാല്‍നടയായും തീര്‍ഥാടകര്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ വൃദ്ധരും യുവാക്കളും കറുത്തവരും വെളുത്തവരും അറബികളും അനറബികളും നേതാക്കളും അനുയായികളും ഉണ്ട്‌. രാജാധിരാജന്റെ മുമ്പില്‍ ഭക്ത്യാദരവോടെ പ്രാര്‍ഥനാനിരതരായി ദൈവികപ്രീതി കാംക്ഷിച്ചുകൊണ്ടാണ്‌ എല്ലാവരുടെയും വരവ്‌.

മുസ്‌ലിം ഖലീഫ സുലൈമാനുബ്‌നു അബ്‌ദില്‍മലിക്‌ ഇഹ്‌റാം വേഷമായ ഒരു മുണ്ടും മേല്‍തട്ടവും മാത്രം ധരിച്ച്‌ തല തുറന്നിട്ട്‌ നഗ്നപാദനായി കഅ്‌ബ പ്രദക്ഷിണം ചെയ്‌തുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ രണ്ട്‌ ആണ്‍കുട്ടികളും കൂടെയുണ്ട്‌.

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts