ഖുര്‍ആനിന്റെ വിശേഷണങ്ങള്‍

ശംസുദ്ദീന്‍ പാലക്കോട്‌ 

 വിശുദ്ധ ഖുര്‍ആനിന്‌ ഇരുപതിലധികം വിശേഷണങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്‌. അന്തിമ വേദഗ്രന്ഥത്തെപ്പറ്റി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പദം ഖുര്‍ആന്‍ എന്നാണ്‌. വായന, വായിക്കപ്പെടുന്നത്‌, വായിക്കപ്പെടേണ്ടത്‌ എന്നെല്ലാമാണ്‌ ഇതിന്നര്‍ഥം. മുസ്‌ലിംകള്‍ സാധാരണ ഉപയോഗിക്കുന്ന `മുസ്‌ഹഫ്‌' എന്ന പദം `ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം' എന്ന അര്‍ഥത്തിലാണ്‌ ഉപയോഗിക്കുന്നത്‌. രണ്ടു ചട്ടക്കുള്ളില്‍ സൂക്ഷിക്കപ്പെട്ട പുസ്‌തകം അഥവാ വിജ്ഞാനം എന്ന അര്‍ഥമാണ്‌ മുസ്‌ഹഫിനുള്ളത്‌. `ഖുര്‍ആന്‍' ദൈവികവചനങ്ങളും `മുസ്‌ഹഫ്‌' ഖുര്‍ആന്‍ അക്ഷരങ്ങളില്‍ വായിക്കാവുന്ന വിധം സൂക്ഷിച്ചുവെക്കാന്‍ വേണ്ടി മനുഷ്യരുണ്ടാക്കിയ ഒരു ഭൗതിക ക്രമീകരണവുമാണ്‌. അതിനാല്‍ മുസ്‌ഹഫ്‌ എന്നത്‌ ഖുര്‍ആനിന്റെ വിശേഷണമോ അതിന്റെ പര്യായപദമോ അല്ല, ഖുര്‍ആനിന്‌ ഖുര്‍ആനില്‍ തന്നെ സൂചിക്കപ്പെട്ട ചില സുപ്രധാന വിശേഷണങ്ങളാണ്‌ ചുവടെ:

ശുറൈഹുല്‍ ഖാസി : നീതിമാനായ ന്യായാധിപന്‍


അബ്‌ദുര്‍റഹ്‌മാന്‍ മങ്ങാട്‌

അമീറുല്‍ മുഅ്‌മിനീന്‍ ഉമറുബ്‌നുല്‍ ഖത്വാബ്‌ ഒരു ഗ്രാമീണനില്‍ നിന്ന്‌ ഒരു കുതിരയെ വാങ്ങി. അതിന്റെ വിലയും നല്‌കി. അതിന്റെ പുറത്ത്‌ കയറി ഖലീഫ യാത്രയായി. പക്ഷെ വളരെ ദൂരെയെത്തുംമുമ്പെ കുതിര ക്ഷീണിച്ചവശനായിക്കഴിഞ്ഞിരുന്നു. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ. കുതിരയെയും കൊണ്ട്‌ തിരിച്ചുവന്ന ഉമര്‍ ഗ്രാമീണനോട്‌ പറഞ്ഞു: ``നിന്റെ കുതിരയെ നീ തന്നെ തിരിച്ചെടുത്തുകൊള്ളൂ. അത്‌ വൈകല്യമുള്ള കുതിരയാണ്‌.''അമീറുല്‍ മുഅ്‌മിനീന്‍! ഞാനതു തിരിച്ചുവാങ്ങില്ല. ഒരു കുഴപ്പവുമില്ലാത്ത, ആരോഗ്യമുള്ള കുതിരയെയാണ്‌ ഞാന്‍ അങ്ങേക്കു വിറ്റത്‌. ഇപ്പോള്‍ അതിനു വൈകല്യമുണ്ടെന്ന്‌ പറയുന്നത്‌ ശരിയല്ല'' -ഗ്രാമീണന്‍ തീര്‍ത്തുപറഞ്ഞു.

എങ്കില്‍ നമുക്കു കോടതിയെ സമീപിക്കാം എന്നായി ഉമര്‍

``എന്നാല്‍ ശുറൈഹ്‌ ബിന്‍ ഹാരിസുല്‍ കിന്‍ദിയുടെ കോടതി നമുക്കിടയില്‍ തീര്‍പ്പുകല്‌പിക്കട്ടെ'' -ഗ്രാമീണന്‍ പറഞ്ഞു.

രണ്ടുപേരും ശുറൈഹിന്റെ കോടതിയിലെത്തി. കുതിരയെ വിറ്റ ഗ്രാമീണന്റെ വാദംകേട്ട ശുറൈഹ്‌ ഉമറിന്റെ നേരെ തിരിഞ്ഞു ചോദിച്ചു: ``അമീറുല്‍ മുഅ്‌മിനീന്‍, നിങ്ങള്‍ കുതിരയെ വാങ്ങുമ്പോള്‍ അതിനു വല്ല ന്യൂനതയും വൈകല്യവും ഉണ്ടായിരുന്നോ?''

ഉമര്‍: ``കുഴപ്പമൊന്നും കണ്ടിരുന്നില്ല.''

``അപ്പോള്‍ യാതൊരു വൈകല്യവുമില്ലാത്ത കുതിരയെയാണ്‌ അങ്ങ്‌ വാങ്ങിയത്‌. അല്ലേ? അതുകൊണ്ട്‌ അങ്ങ്‌ വാങ്ങിയ കുതിരയെ കൈവശം വെച്ച്‌ നന്നായി നോക്കുക. അല്ലെങ്കില്‍ വാങ്ങിയതുപോലെ കുതിരയെ തിരിച്ചുകൊടുക്കുക'' -ശുറൈഹ്‌ പറഞ്ഞു.

വിധികേട്ട്‌ അമ്പരന്ന ഖലീഫ ചോദിച്ചു: ``ഇത്‌ തന്നെയാണോ അങ്ങയുടെ വിധി തീര്‍പ്പ്‌?''

ഹസന്‍ ബസ്വരി (റ) ഭയഭക്തിയുള്ള പണ്ഡിതന്‍

അബ്‌ദുര്‍റഹ്‌മാന്‍ മങ്ങാട്‌ പ്രവാചകപത്‌നി ഉമ്മുസലമ(റ)യുടെ ഭവനം. അവരുടെ ദാസി ഖൈറ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‌കിയ വാര്‍ത്തയുമായി ഒരു ദൂതന്‍ വന്നിരിക്കുന്നു. അവരുടെ മനസ്സ്‌ സന്തോഷത്താല്‍ നിറഞ്ഞുതുളുമ്പി. അതിന്റെ പ്രതിഫലനങ്ങള്‍ അവരുടെ മുഖത്തും പ്രകടമായിരുന്നു. തള്ളയെയും കുഞ്ഞിനെയും എത്രയും പെട്ടെന്നു തന്റെ വീട്ടിലെത്തിക്കുന്നതിനു വേണ്ടി ഉമ്മുല്‍ മുഅ്‌മിനീന്‍ ആളെ അയച്ചു. പ്രസവകാലം ഇരുവരും തന്റെ പരിചരണത്തില്‍ കഴിയട്ടെ എന്ന്‌ അവര്‍ തീരുമാനിച്ചിരുന്നു. ഉമ്മുസലമ(റ)യുടെ മനസ്സില്‍ അവര്‍ക്ക്‌ ഒരു ഇടമുണ്ടായിരുന്നു. കുഞ്ഞിനെ കാണാന്‍ അവരുടെ മനസ്സ്‌ വെമ്പല്‍ കൊണ്ടു. ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഖൈറയും കുഞ്ഞും ഉമ്മു സലമയുടെ വീട്ടിലെത്തി. കുഞ്ഞിനെ കണ്ട ഉമ്മുസലമ സന്തോഷത്താല്‍ മതിമറന്നു. ആരെയും അതിശയിപ്പിക്കുന്ന, കാണുന്നവരുടെ മനസ്സില്‍ സന്തോഷം പകരുന്ന, നല്ല മുഖപ്രസാദമുള്ള സുന്ദരനായ ഒരാണ്‍കുട്ടി. കുറച്ചുസമയം കുഞ്ഞിനെ തന്നെ നോക്കിനിന്ന ഉമ്മുസലമ ഖൈറയുടെ നേരെ തിരിഞ്ഞു ചോദിച്ചു: 

``ഖൈറാ! കുഞ്ഞിനു പേരു വിളിച്ചോ?''

 ``ഇല്ല ഉമ്മാ, അത്‌ ഉമ്മയുടെ ഇഷ്‌ടത്തിനു മാറ്റിവെച്ചിരിക്കുകയാണ്‌.'' 

``എന്നാല്‍ നമുക്ക്‌ ഹസന്‍ എന്ന്‌ പേരിടാം'' -ഉമ്മുസലമ ഇരുകരങ്ങളുമുയര്‍ത്തി കുട്ടിയുടെ നന്മക്കു വേണ്ടി റബ്ബിനോട്‌ പ്രാര്‍ഥിച്ചു.

പ്രാര്‍ഥന അല്ലാഹുവോട്‌ മാത്രം


പ്രപഞ്ചത്തിലെ പല കോടി സൃഷ്‌ടിജാലങ്ങളില്‍ പലതുകൊണ്ടും ദുര്‍ബലനാണ്‌ മനുഷ്യന്‍. മറ്റ്‌ പല ജന്തുക്കളും മനുഷ്യനെക്കാള്‍ ഇന്ദ്രിയ ശക്തിയുള്ളവയാണ്‌. കായിക ശേഷിയിലും അതുതന്നെയാണ്‌ അവസ്ഥ. കാണാനും കേള്‍ക്കാനും മണക്കാനുമുള്ള അവയുടെ ശേഷി പലപ്പോഴും അമ്പരപ്പിക്കുന്നതാണ്‌. നീലത്തിമിംഗലവും ആനയുമെല്ലാം കരുത്തിലും ജഡത്തിലും മനുഷ്യനെക്കാള്‍ എത്രയോ മുന്നിലാണ്‌. എന്നാല്‍ ഈ ജീവിവര്‍ഗങ്ങള്‍ക്കൊന്നും എത്തിപ്പിടിക്കാനോ തോല്‍പിക്കാനോ കഴിയാത്ത ഒരു ശക്തിയുണ്ട്‌ മനുഷ്യന്‌; വിശേഷ ബുദ്ധി. ഈ സവിശേഷ സിദ്ധി അവനെ ജന്തുലോകത്ത്‌ വ്യതിരിക്തനാക്കുന്നു. എപ്പോഴും ദൈവ കീര്‍ത്തനങ്ങളും സ്‌തോത്രങ്ങളുമായി ജീവിക്കുന്ന മലക്കുകളടക്കമുള്ള സകല സൃഷ്‌ടിജാലങ്ങള്‍ക്കും മേല്‍ ഭൂമിയിലെ ഖിലാഫത്ത്‌ (അധികാര പ്രാതിനിധ്യം) മനുഷ്യന്‌ കൈവന്നത്‌ ഈ അനന്യശേഷികൊണ്ടാണ്‌.

സത്യാസത്യവിവേചന ശേഷിയോടു കൂടി മനുഷ്യന്‍ ഭൂമിയില്‍ അയക്കപ്പെട്ടതിന്റെ ലക്ഷ്യം സ്രഷ്‌ടാവിനെ മാത്രം ആരാധിക്കുക എന്നതാണ്‌. തന്റെ സ്രഷ്‌ടാവും പരിപാലകനുമായ ദൈവത്തെ ആരാധിക്കുക എന്നത്‌ മനുഷ്യന്റെ പ്രകൃതിയാണ്‌. മനുഷ്യരല്ലാത്ത ജന്തുക്കളെല്ലാം ഈ പ്രകൃതി നിയമത്തിന്‌ വിധേയമായി സ്രഷ്‌ടാവിനെ വണങ്ങുന്നുണ്ട്‌. ``അല്ലാഹുവിനാണ്‌ ആകാശങ്ങളിലും ഭൂമിയിലും ഉള്ളവയെല്ലാം പ്രണാമം ചെയ്‌തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും പ്രഭാതങ്ങളിലും സായാഹ്‌നങ്ങളിലും അവരുടെ നിഴലുകളും (അവന്‌ പ്രണാമം ചെയ്യുന്നു)'' (വി.ഖു 13:15)

അവധിക്കാല പ്രവര്‍ത്തനങ്ങള്‍


മനുഷ്യസമൂഹത്തിലെ ഏറ്റവും ജീവസ്സുറ്റ വിഭാഗമാണ്‌ ബാല്യകൗമാര പ്രായത്തിലുള്ളവര്‍ അഥവാ നമ്മുടെ കുട്ടികള്‍. കേരളത്തിലെങ്കിലും കുട്ടികളെല്ലാം വിദ്യാര്‍ഥികളാണ്‌. സാങ്കേതികമായി മാത്രമല്ല, ഔപചാരികമായിത്തന്നെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും പഠിക്കുന്ന പഠിതാക്കള്‍. നമ്മുടെ നാട്ടിലെ രീതിയനുസരിച്ച്‌ പ്രൈമറി തലത്തിലെ മുസ്‌ലിം സ്‌കൂളുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി എല്ലാവര്‍ക്കും ഏപ്രില്‍, മെയ്‌ മാസങ്ങള്‍ അവധിക്കാലമാണ്‌. അഥവാ കുട്ടികള്‍ ഒരു മാസത്തെ അവധി ആസ്വദിച്ചുകഴിഞ്ഞു എന്നര്‍ഥം. മുസ്‌ലിം സ്‌കൂളുകള്‍ അത്‌ നേരത്തെ അനുഭവിച്ചുകഴിഞ്ഞതാണ്‌.


 എന്താണീ അവധി? എന്തിനാണീ അവധിക്കാലം?
നിരന്തരം പ്രവര്‍ത്തിക്കുന്ന ഏതിനും -യന്ത്രങ്ങള്‍ക്കുപോലും- വിശ്രമവും കൃത്യമായ ഇടവേളകളും ആവശ്യമാണ്‌. പ്രകൃതിയെ അല്ലാഹു സംവിധാനിച്ചതു തന്നെ അങ്ങനെയാണ്‌. പകലും രാത്രിയും, കര്‍മവും നിദ്രയും സ്രഷ്‌ടാവ്‌ നിശ്ചയിച്ച സന്തുലിതത്വവ്യവസ്ഥയാണ്‌. ഖുര്‍ആന്‍ അക്കാര്യം ചിന്തോദ്ദീപകമായി ചൂണ്ടിക്കാണിക്കുന്നതിങ്ങനെ: ``നിങ്ങളുടെ ഉറക്ക്‌ നാം നിങ്ങള്‍ക്ക്‌ ഒരു വിശ്രമമാക്കുകയും ചെയ്‌തിരിക്കുന്നു. രാത്രിയെ നിങ്ങള്‍ക്ക്‌ നാം ഒരു വസ്‌ത്രവും ആക്കിമാറ്റുന്നു. പകലിനെ നാം ജീവിതസന്ധാരണ വേളയും ആക്കിയിരിക്കുന്നു'' (78:9-11). ക്ഷീണത്തിനു കാരണമാകുന്ന കഠിനാധ്വാനം ചെയ്‌ത്‌ തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന്‌ മാറിനിന്ന്‌, പൂര്‍ണ വിശ്രമത്തിനായി നിദ്രയിലാണ്ട മനുഷ്യന്‍ പുത്തന്‍ ഉന്മേഷത്തോടെ അടുത്ത പ്രഭാതത്തില്‍ എങ്ങും ജീവിതത്തിലേക്കു പ്രവേശിക്കുന്നു.

തീന്‍മേശയിലെ സമൃദ്ധിയും ആശുപത്രി അഭിവൃദ്ധിയും


മനുഷ്യനുള്‍ക്കൊള്ളുന്ന ജന്തുജാലങ്ങളുടെ ജീവന്റെ നിലനില്‌പിന്‌ അടിസ്ഥാനഘടകമായി വര്‍ത്തിക്കുന്നത്‌ ആഹാരമാണ്‌. സൂക്ഷ്‌മവും ഭീമാകാരവുമായ ദശലക്ഷക്കണക്കിന്‌ ജീവികള്‍ ആഹാരം തേടുന്നത്‌ അവയ്‌ക്ക്‌ സ്രഷ്‌ടാവു നല്‌കിയ സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്‌.
മാംസഭുക്കോ സസ്യഭുക്കോ മിശ്രഭുക്കോ ഏതായാലും അവയ്‌ക്ക്‌ ഇരപിടിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ ജന്മസിദ്ധമാണ്‌. കൈകാലുകള്‍, ചിറകുകള്‍, തല, കഴുത്ത്‌, കൊക്ക്‌, വായ പല്ല്‌, കാഴ്‌ച, കേഴ്‌വി, ഘ്രാണശക്തി എന്നിയൊക്കെ അവ ജീവിക്കുന്ന സാഹചര്യത്തിനും ലഭ്യമാവുന്ന വിഭവങ്ങള്‍ക്കും പഥ്യമായ ആഹാരത്തിനും അനുയോജ്യമാണ്‌. ഒരൊറ്റ ജന്തുവും ഭക്ഷണം, കിട്ടിയ പാടിലല്ലാതെ, സംസ്‌കരിച്ച്‌ കഴിക്കാറില്ല. തനിക്ക്‌ അഹിതമായി തോന്നുന്നത്‌ അവ കഴിക്കില്ല. ഒരിക്കലും അമിതാഹാരം കഴിക്കില്ല. അവയ്‌ക്ക്‌ എന്നും ഒരേ ആഹാരം തന്നെ.

എല്ലാ രംഗത്തുമെന്ന പോലെ ആഹാരരീതിയിലും മനുഷ്യന്‍ തിര്യക്കുകളില്‍ നിന്ന്‌ തികച്ചും വ്യതിരിക്തമാണ്‌. മനുഷ്യന്‍ ആഹാരം ചേരുവകള്‍ ചേര്‍ത്ത്‌ വേവിച്ച്‌ സംസ്‌കരിച്ചു കഴിക്കുന്നു. കാലത്തിനനുസരിച്ച്‌ ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. പാചകരംഗത്തും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നു. ഭക്ഷ്യവസ്‌തുക്കള്‍ കൃഷിചെയ്‌ത്‌ ഉണ്ടാക്കുന്നു. പില്‍ക്കാലത്തേക്ക്‌ സൂക്ഷിക്കുന്നു. തന്റെ പശിയടക്കാന്‍ എന്തെങ്കിലം ലഭിക്കുക എന്ന മിനിമം ആവശ്യമല്ല മനുഷ്യന്റേത്‌. നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണ്‌ മനുഷ്യന്റെ ആഹാരരീതിയും. വിശപ്പ്‌ എന്നത്‌ പ്രകൃത്യായുള്ള ശാരീരികാവശ്യമാണ്‌. വിശപ്പടക്കുക എന്നത്‌ നൈസര്‍ഗിക താല്‌പര്യം തന്നെ. വിശപ്പ്‌ മാറ്റുക, ശരീരപോഷണം എന്നിവയാണ്‌ ആഹാരത്തിന്റെ ലക്ഷ്യം.

പറന്നുനടക്കുന്ന പൈശാചികത

2012 ഫെബ്രുവരി 8ന്‌ കര്‍ണാടക സംസ്ഥാനത്തെ മൂന്ന്‌ മന്ത്രിമാര്‍ രാജിവെച്ചു. രാഷ്‌ട്രീയമോ സാങ്കേതികമോ ആയ കാര്യങ്ങളാലല്ല മന്ത്രിമാരുടെ രാജി. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു പറയാവുന്ന സംസ്ഥാന നിയമസഭയിലിരുന്നുകൊണ്ട്‌ മൊബൈല്‍ സ്‌ക്രീനില്‍ പച്ചയായ ലൈംഗികവൈകൃതങ്ങളുടെ അശ്ലീല കാഴ്‌ചകള്‍ നോക്കിക്കൊണ്ടിരുന്നു എന്നതാണ്‌ മൂന്ന്‌ മന്ത്രിമാരുടെ രാജിയില്‍ കലാശിച്ചത്‌. ഏതാനും ആഴ്‌ചകള്‍ പിന്നിട്ടപ്പോഴേക്കും ഗുജറാത്ത്‌ നിയമസഭയിലും ഇതാവര്‍ത്തിച്ചതായി വാര്‍ത്ത വന്നു. ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്കാണ്‌ ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌. ഏതെങ്കിലും ഒറ്റപ്പെട്ട ഒരു സംഭവം സാമാന്യവത്‌കരിക്കുകയോ പര്‍വതീകരിച്ചു കാണിക്കുകയോ അല്ല. നമ്മുടെ തലയ്‌ക്കുമീതെ പറന്നുനടന്ന്‌ പൈശാചിക നൃത്തം ചവിട്ടുന്ന കുത്തഴിഞ്ഞ ലൈംഗികതയും അശ്ലീലതയും പിടിച്ചുകെട്ടാന്‍ കഴിയാത്തവിധം പടരുകയാണ്‌.

 പണ്ട്‌ കാബറെ എന്ന ഒരു നിശാനൃത്ത പരിപാടിയുണ്ടായിരുന്നു. അത്‌ അക്ഷരാര്‍ഥത്തില്‍ ആണും പെണ്ണും അഴിച്ചിട്ടാടുകയായിരുന്നു. കൂട്ടിനു മദ്യവും. എന്നാല്‍ അത്‌ രഹസ്യകേന്ദ്രങ്ങളില്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ആയിരുന്നു നടന്നിരുന്നത്‌. മാത്രമല്ല, ഒരു പ്രത്യേക വിഭാഗം ആളുകളില്‍ - അവര്‍ ചെറിയ ന്യൂനപക്ഷമാണുതാനും- മാത്രമേ എത്തിച്ചേര്‍ന്നിരുന്നുള്ളൂ. നിയമത്തിന്റെ വിലക്ക്‌ പേടിക്കേണ്ടതുമുണ്ടായിരുന്നു. അശ്ലീലം മാത്രം എഴുതിവിടുന്ന ചില മഞ്ഞപ്പത്രങ്ങള്‍ ഉണ്ടായിരുന്നു. അവയ്‌ക്കും രഹസ്യമായി ഉപഭോക്താക്കളുണ്ടായിരുന്നു. അശ്ലീല സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. മുതിര്‍ന്നവര്‍ക്കു മാത്രം എന്ന്‌ സൂചകമായി അവയില്‍ `എ' മാര്‍ക്ക്‌ നല്‍കി ആളുകളുടെ കണ്ണില്‍ പൊടിയിടുകയെങ്കിലും ചെയ്‌തിരുന്നു. എന്നാല്‍ ആധുനിക ടെക്‌നോളജിയുടെ പിന്നാമ്പുറത്ത്‌ നടക്കുന്ന തോന്ന്യാസങ്ങള്‍ക്കും അശ്ലീലങ്ങള്‍ക്കും ഒരു മറയുമില്ലാത്ത അവസ്ഥയാണിന്ന്‌ കാണുന്നത്‌. സാധാരണ വീടുകളിലെ ദശലക്ഷക്കണക്കിന്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനായാസം സ്വതന്ത്രമായി സ്വസ്ഥമായി രതിവൈകൃതങ്ങളുടെ അശ്ലീലങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ മുകളില്‍ സൂചിപ്പിച്ച സംഭവങ്ങള്‍.

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts